കൊച്ചി: ഹൃദ്രോഗത്തിൽനിന്നു ഭാവിതലമുറയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ഹാർട്ട് ലിങ്ക് ഫൗണ്ടേഷൻ ഇന്റർനാഷണൽ ആലപ്പുഴ ഹരിപ്പാടിൽ പ്രവർത്തനം ആരംഭിച്ചതായി ഫൗണ്ടേഷൻ ചെയർമാനും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. മൂസക്കുഞ്ഞി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹൃദ്രോഗത്തിന്റെ ആസ്ഥാനമായി ഇന്ത്യ മാറി. ഓരോ 15 സെക്കൻഡിലും രാജ്യത്ത് ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു. 1990-2016 കാലയളവിൽ അമേരിക്കയിൽ ഹൃദ്രോഗം 40 ശതമാനം കുറഞ്ഞപ്പോൾ ഇന്ത്യയിൽ 34 ശതമാനം വർധനയാണ് ഉണ്ടായത്.
രാജ്യത്തിന്റെ പുരോഗതിയെ പോലും ഈ സ്ഥിതി ബാധിക്കും. രോഗം കുറയ്ക്കാനായി ബോധവത്കരണമാണ് ഏക മാർഗം.
ഇതിനായി ഒരു ലക്ഷം സന്നദ്ധപ്രവർത്തകരെ ഫൗണ്ടേഷൻ അണിനിരത്തും. ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികൾ ദൗത്യത്തിൽ അണിചേരും.
പതിനായിരം ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. എൻഎസ്എസ്, എൻസിസി, എസ്പിസി, റെഡ്ക്രോസ് സംഘടനകളുടെ പങ്കാളിത്തവും ഉണ്ടാകും.
കേരളത്തിലെ 700 പഞ്ചായത്തുകളിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുമെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു.
ഹൃദ്രോഗത്തിന്റെ ആസ്ഥാനമായി ഇന്ത്യ മാറി. ഓരോ 15 സെക്കൻഡിലും രാജ്യത്ത് ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു. 1990-2016 കാലയളവിൽ അമേരിക്കയിൽ ഹൃദ്രോഗം 40 ശതമാനം കുറഞ്ഞപ്പോൾ ഇന്ത്യയിൽ 34 ശതമാനം വർധനയാണ് ഉണ്ടായത്.
രാജ്യത്തിന്റെ പുരോഗതിയെ പോലും ഈ സ്ഥിതി ബാധിക്കും. രോഗം കുറയ്ക്കാനായി ബോധവത്കരണമാണ് ഏക മാർഗം.
ഇതിനായി ഒരു ലക്ഷം സന്നദ്ധപ്രവർത്തകരെ ഫൗണ്ടേഷൻ അണിനിരത്തും. ഇന്ത്യയിലും വിദേശത്തുമുള്ള മലയാളികൾ ദൗത്യത്തിൽ അണിചേരും.
പതിനായിരം ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കും. എൻഎസ്എസ്, എൻസിസി, എസ്പിസി, റെഡ്ക്രോസ് സംഘടനകളുടെ പങ്കാളിത്തവും ഉണ്ടാകും.
കേരളത്തിലെ 700 പഞ്ചായത്തുകളിൽ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുമെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു.