മറയൂർ: മറയൂരിന്റെ അതിർത്തിപ്രദേശമായ തമിഴ്നാട് പൊള്ളാച്ചിയിൽ അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിവലിനു തുടക്കമായി. ഇത് അഞ്ചാം തവണയാണ് തമിഴ്നാട് വിനോദ സഞ്ചാരവകുപ്പ് സ്പോണ്‍സർമാരുടെ സഹകരണത്തോടെ അന്താരാഷ്ട്ര ബലൂണ്‍ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. വലിയ ബലൂണിനു പുറമെ തഞ്ചാവൂർ ബ്രഹദീശ്വരക്ഷേത്ര ഗോപുര മാതൃകയിലുള്ളതും ഐസ്ക്രീം മാതൃകയിലുള്ളതുമായി ഏഴു തരം ബലൂണുകൾ പറത്തി.
അമേരിക്ക, നെതർലാൻഡ്, ഫ്രാൻസ്, പോളണ്ട്, ജർമനി, ബെൽജിയം എന്നിങ്ങനെ ആറു രാജ്യങ്ങളിൽനിന്നെത്തിച്ച 12 ബലൂണുകളാണ് ചൂടുകാറ്റ് നിറച്ചു വാനിലുയർത്തിയത്.
ഇന്ത്യയിൽ ആദ്യമായി ബലൂണ്‍ ഫെസ്റ്റ് നടത്തിയത് 2015ൽ പൊള്ളാച്ചിയിലെ ഇതേ ഗ്രൗണ്ടിലായിരുന്നു. ആദ്യവർഷം 2,000 പേർ പങ്കെടുത്ത ബലൂണ്‍ ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം 25,000 പേരാണ് പങ്കെടുത്തത്. ഇത്തവണ ഇത് അന്പതിനായിരമാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
രാവിലെയും വൈകുന്നേരവും 5.30 മുതൽ എട്ടുവരെയാണ് ബലൂണ്‍ പറപ്പിക്കുന്നത്. രാവിലെ സന്ദർശകർക്ക് ബലൂണിൽ കയറി ആകാശപ്പറക്കൽ നടത്താൻ അവസരവുമുണ്ട്. ബലൂണിൽ ആകാശത്തു പറക്കാൻ യൂറോപ്പ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂർ, ബഹറൈൻ എന്നിവിടങ്ങളിൽനിന്നെല്ലാം സഞ്ചാരികൾ എത്തിയിട്ടുണ്ട്.
അമേരിക്ക, നെതർലാൻഡ്, ഫ്രാൻസ്, പോളണ്ട്, ജർമനി, ബെൽജിയം എന്നിങ്ങനെ ആറു രാജ്യങ്ങളിൽനിന്നെത്തിച്ച 12 ബലൂണുകളാണ് ചൂടുകാറ്റ് നിറച്ചു വാനിലുയർത്തിയത്.
ഇന്ത്യയിൽ ആദ്യമായി ബലൂണ്‍ ഫെസ്റ്റ് നടത്തിയത് 2015ൽ പൊള്ളാച്ചിയിലെ ഇതേ ഗ്രൗണ്ടിലായിരുന്നു. ആദ്യവർഷം 2,000 പേർ പങ്കെടുത്ത ബലൂണ്‍ ഫെസ്റ്റിവലിൽ കഴിഞ്ഞ വർഷം 25,000 പേരാണ് പങ്കെടുത്തത്. ഇത്തവണ ഇത് അന്പതിനായിരമാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
രാവിലെയും വൈകുന്നേരവും 5.30 മുതൽ എട്ടുവരെയാണ് ബലൂണ്‍ പറപ്പിക്കുന്നത്. രാവിലെ സന്ദർശകർക്ക് ബലൂണിൽ കയറി ആകാശപ്പറക്കൽ നടത്താൻ അവസരവുമുണ്ട്. ബലൂണിൽ ആകാശത്തു പറക്കാൻ യൂറോപ്പ്, ആഫ്രിക്ക, മലേഷ്യ, സിംഗപ്പൂർ, ബഹറൈൻ എന്നിവിടങ്ങളിൽനിന്നെല്ലാം സഞ്ചാരികൾ എത്തിയിട്ടുണ്ട്.