രാജകുമാരി: ചിന്നക്കനാൽ നടുപ്പാറ ഇരട്ട കൊലപാതക കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രതിയെന്നു പോലീസ് സംശയിക്കുന്ന കുളപ്പാറച്ചാൽ പഞ്ഞിപറന്പിൽ ബോബിനു താമസിക്കാൻ സഹായം നൽകിയെന്നു കരുതുന്ന ശാന്തന്‍പാറ ചേരിയാർ കറുപ്പൻകോളനി സ്വദേശി ഇസ്രവേൽ, ഭാര്യ കപില എന്നിവരെയാണ് ശാന്തന്‍പാറ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ്ചെയ്തത്.
പ്രധാന പ്രതിയെ പിടികൂടാനായിട്ടില്ല. പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ഇവരുടെ ഡ്രൈവർ ബോബിന് ഒളിവിൽ താമസിക്കാൻ സ്വന്തം വീട്ടിൽ സൗകര്യമൊരുക്കിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദന്പതികളെ അറസ്റ്റ്ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നടുപ്പാറ റിഥംസ് റിസോർട്ട് ഉടമ രാജേഷ്, ഇയാളുടെ ജോലിക്കാരനായ മുത്തയ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ ഞായറാഴ്ച ഏലത്തോട്ടത്തിൽ കണ്ടെത്തിയത്.
പ്രധാന പ്രതിയെ പിടികൂടാനായിട്ടില്ല. പോലീസ് അന്വേഷണം ഉൗർജിതമാക്കി.
ഇവരുടെ ഡ്രൈവർ ബോബിന് ഒളിവിൽ താമസിക്കാൻ സ്വന്തം വീട്ടിൽ സൗകര്യമൊരുക്കിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് ദന്പതികളെ അറസ്റ്റ്ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നടുപ്പാറ റിഥംസ് റിസോർട്ട് ഉടമ രാജേഷ്, ഇയാളുടെ ജോലിക്കാരനായ മുത്തയ്യ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ ഞായറാഴ്ച ഏലത്തോട്ടത്തിൽ കണ്ടെത്തിയത്.