കൊച്ചി: കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന കാരണത്താൽ സ്വകാര്യ ആശുപത്രികൾക്കെതിരേ നിർബന്ധിത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി.
നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിൽ സർക്കാരിനുൾപ്പെടെ നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികൾക്കുള്ള രജിസ്ട്രേഷൻ ഫോമിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഉൾപ്പെടെ വിവരങ്ങൾ നൽകണമെന്നും ഓരോ ചികിത്സയ്ക്കുമുള്ള ചെലവ് എത്രയെന്ന് വ്യക്തമാക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇത് ഉൾപ്പെടെയാണ് ഹർജിക്കാർ എതിർക്കുന്നത്. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട് 2018, ഇതിന്റെ ചട്ടം എന്നിവയെ പൂർണമായും തങ്ങൾ എതിർക്കുന്നില്ലെന്നും സ്വകാര്യ ആശുപത്രികളെ തകർക്കുന്ന വ്യവസ്ഥകളെയാണ് എതിർക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
നിയമത്തിലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയിൽ സർക്കാരിനുൾപ്പെടെ നോട്ടീസ് നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. ആശുപത്രികൾക്കുള്ള രജിസ്ട്രേഷൻ ഫോമിൽ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഉൾപ്പെടെ വിവരങ്ങൾ നൽകണമെന്നും ഓരോ ചികിത്സയ്ക്കുമുള്ള ചെലവ് എത്രയെന്ന് വ്യക്തമാക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ഇത് ഉൾപ്പെടെയാണ് ഹർജിക്കാർ എതിർക്കുന്നത്. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട് 2018, ഇതിന്റെ ചട്ടം എന്നിവയെ പൂർണമായും തങ്ങൾ എതിർക്കുന്നില്ലെന്നും സ്വകാര്യ ആശുപത്രികളെ തകർക്കുന്ന വ്യവസ്ഥകളെയാണ് എതിർക്കുന്നതെന്നും ഹർജിയിൽ പറയുന്നു.