തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടാൻ മന്ത്രിസഭാ തീരുമാനം. കഴിഞ്ഞ നവംബർ 16ന് അവസാനിച്ച കാലാവധി വീണ്ടും നീട്ടി. മാർച്ച് 31 വരെയാണ് കാലാവധി നീട്ടിയത്.
കമ്മീഷനെ വച്ചിട്ട് ഒന്നര വർഷത്തിലേറെയായിട്ടും പഠനം പൂർത്തിയാക്കാത്തതു വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണു സിനിമാ രംഗത്തു വനിതകൾ നേരിടുന്ന വിവേചനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂണിൽ സംസ്ഥാന സർക്കാർ ജസ്റ്റീസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരാണ് അംഗങ്ങൾ.
കമ്മീഷനെ വച്ചിട്ട് ഒന്നര വർഷത്തിലേറെയായിട്ടും പഠനം പൂർത്തിയാക്കാത്തതു വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണു സിനിമാ രംഗത്തു വനിതകൾ നേരിടുന്ന വിവേചനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂണിൽ സംസ്ഥാന സർക്കാർ ജസ്റ്റീസ് ഹേമ കമ്മീഷനെ നിയോഗിച്ചത്. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരാണ് അംഗങ്ങൾ.