തിരുവനന്തപുരം: ശബരിമല വിഷയത്തിൽ തങ്ങളുടെ അധികാര പരിധിക്കുള്ളിൽ നിന്നു നിയമപരമായി ചെയ്യാനുള്ളതു ചെയ്യാതെ കേരളത്തിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീരസ്യം പറയുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്നു വി.എം. സുധീരൻ.
വേണമെന്നു തീരുമാനിച്ചാൽ ശബരിമല വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനൊന്നും ഇതേവരെ ശ്രമിക്കാതെ തങ്ങളുടേതാണു വ്യക്തമായ നിലപാടെന്നു പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസിലാകും. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നുവന്നതിനെ തുടർന്നു വളരെ വേഗത്തിൽ തന്നെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ അതേരീതിയിൽ നിയമനിർമാണത്തിന് നരേന്ദ്ര മോദി തയാറാകുന്നില്ല.
ഇതെല്ലാം വ്യക്തമാക്കുന്നത് നരേന്ദ്ര മോദിയുടേയും ബിജെപി നേതൃത്വത്തിന്റെയും രാഷ്ട്രീയ കാപട്യമാണെന്നു സുധീരൻ അഭിപ്രായപ്പെട്ടു.
വേണമെന്നു തീരുമാനിച്ചാൽ ശബരിമല വിഷയത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനൊന്നും ഇതേവരെ ശ്രമിക്കാതെ തങ്ങളുടേതാണു വ്യക്തമായ നിലപാടെന്നു പറയുന്നതിലെ പൊള്ളത്തരം ആർക്കും മനസിലാകും. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നുവന്നതിനെ തുടർന്നു വളരെ വേഗത്തിൽ തന്നെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയത് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ അതേരീതിയിൽ നിയമനിർമാണത്തിന് നരേന്ദ്ര മോദി തയാറാകുന്നില്ല.
ഇതെല്ലാം വ്യക്തമാക്കുന്നത് നരേന്ദ്ര മോദിയുടേയും ബിജെപി നേതൃത്വത്തിന്റെയും രാഷ്ട്രീയ കാപട്യമാണെന്നു സുധീരൻ അഭിപ്രായപ്പെട്ടു.