തിരുവനന്തപുരം: ബാറുകൾ കൂട്ടത്തോടെ പൂട്ടിയ 2014-15 ലെ മദ്യനയത്തെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികൾക്കായി ’സുരക്ഷ സ്വയംതൊഴിൽപദ്ധതി’ നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വയംതൊഴിൽസംരംഭങ്ങൾക്കായി അഞ്ചുവർഷ കാലയളവിൽ മൂന്നു ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിൽ അമ്പതിനായിരം രൂപ സബ്സിഡിയാണ്. വായ്പാ തുക നാലു ശതമാനം പലിശയോടെ അഞ്ചുവർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി.
കേരള സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് തൊഴിലും നൈപുണ്യവും എക്സൈസും മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. സംരംഭകർക്ക് ആവശ്യമാണെങ്കിൽ വ്യവസായ പരിശീലന വകുപ്പ് പരിശീലനം നൽകും.
2014ൽ തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികളെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തൂ. അപേക്ഷകർ അബ്കാരി ക്ഷേമനിധി അംഗങ്ങളോ എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരോ ആയിരിക്കണം. 2015നുശേഷം എഫ്എൽ - മൂന്ന്, എഫ്എൽ 11 ലൈസൻസ് ലഭിച്ച ബാർഹോട്ടലുകളിൽ വീണ്ടും ജോലി ലഭിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.
കേരള സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുകയെന്ന് തൊഴിലും നൈപുണ്യവും എക്സൈസും മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചു. സംരംഭകർക്ക് ആവശ്യമാണെങ്കിൽ വ്യവസായ പരിശീലന വകുപ്പ് പരിശീലനം നൽകും.
2014ൽ തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികളെ മാത്രമേ പദ്ധതിയിൽ ഉൾപ്പെടുത്തൂ. അപേക്ഷകർ അബ്കാരി ക്ഷേമനിധി അംഗങ്ങളോ എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരോ ആയിരിക്കണം. 2015നുശേഷം എഫ്എൽ - മൂന്ന്, എഫ്എൽ 11 ലൈസൻസ് ലഭിച്ച ബാർഹോട്ടലുകളിൽ വീണ്ടും ജോലി ലഭിച്ചവർ അപേക്ഷിക്കാൻ അർഹരല്ല.