തിരുവനന്തപുരം: ശബരിമല കർമ സമിതിയുടെ അയ്യപ്പ ഭക്ത സംഗമം തിരുവനന്തപുരത്ത് 20-ന് നടക്കും. വൈകുന്നേരം നാലിന് നടക്കുന്ന സംഗമ സമ്മേളനത്തിൽ അമൃതാനന്ദമയി മുഖ്യാതിഥിയാകും. വിവിധ ആശ്രമ പ്രതിനിധികൾ പങ്കെടുക്കും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കും.
18-ന് നഗരത്തിൽ വനിതകളുടെ വാഹനജാഥ നടക്കും. കർമസമിതിയുടെ സമരത്തിന്റെ അഞ്ചാംഘട്ട സമാപനമാണു തിരുവനന്തപുരത്ത് നടക്കുന്നത്. സുപ്രീംകോടതി വിധിക്കുശേഷം ആറാംഘട്ട സമരം തുടങ്ങും. കർമസമിതിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പാർട്ടി നിലപാട് അറിയിക്കും. രാമജന്മഭൂമി പ്രശ്നം ഏറ്റെടുത്തതുപോലെ ശബരിമല വിഷയം ഏറ്റെടുക്കുകയാണെന്നും ശബരില കർമസമിതി വർക്കിംഗ് ചെയർപേഴ്സണ്‍ കെ.പി. ശശികല പത്രസമ്മേളനത്തിൽ പറഞ്ഞു. ജനറൽ കണ്‍വീനർ എസ്.ജെ.ആർ കുമാറും പങ്കെടുത്തു.
18-ന് നഗരത്തിൽ വനിതകളുടെ വാഹനജാഥ നടക്കും. കർമസമിതിയുടെ സമരത്തിന്റെ അഞ്ചാംഘട്ട സമാപനമാണു തിരുവനന്തപുരത്ത് നടക്കുന്നത്. സുപ്രീംകോടതി വിധിക്കുശേഷം ആറാംഘട്ട സമരം തുടങ്ങും. കർമസമിതിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് പാർട്ടി നിലപാട് അറിയിക്കും. രാമജന്മഭൂമി പ്രശ്നം ഏറ്റെടുത്തതുപോലെ ശബരിമല വിഷയം ഏറ്റെടുക്കുകയാണെന്നും ശബരില കർമസമിതി വർക്കിംഗ് ചെയർപേഴ്സണ്‍ കെ.പി. ശശികല പത്രസമ്മേളനത്തിൽ പറഞ്ഞു. ജനറൽ കണ്‍വീനർ എസ്.ജെ.ആർ കുമാറും പങ്കെടുത്തു.