ശബരിമല: ആചാരങ്ങള്‍ പൂർത്തീകരിച്ചു രാജപ്രതിനിധി മൂലംനാള്‍ രാഘവ വര്‍മയും പരിവാരങ്ങളും മല ചവിട്ടി അയ്യപ്പദര്‍ശനം നടത്തി. വൈകുന്നേരം ശരംകുത്തിയില്‍ എത്തിയ രാജപ്രതിനിധിയെ വാദ്യമേളം, ചങ്ങലവിളക്ക് എന്നിവയുടെ അകമ്പടിയോടെ ആനയിച്ചു.
പന്തളത്തുനിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പമെത്തിയ രാജപ്രതിനിധി പന്പയിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ആചാരപരമായ ചടങ്ങുകളോടെ ഇന്നലെയാണ് അദ്ദേഹത്തിന്റെ മലകയറ്റം നടന്നത്.
രാജപ്രതിനിധി നടപ്പന്തലിന്റെ മുന്നിലെത്തി ദേവസ്വം പ്രതിനിധിയില്നിന്നു ചുരിക സ്വീകരിച്ചു പകരം മുണ്ടും വസ്ത്രവും സമ്മാനിച്ചു. മേല്‍ശാന്തി നല്കിയ നാളികേരം ഉടച്ച ശേഷം പതിനെട്ടാംപടി കയറി ചുരിക സോപാനപ്പടയില് സമര്‍പ്പിച്ചു. മേല്‍ശാന്തി ചുരിക വിഗ്രഹത്തിന്റെ വലതുഭാഗത്തു വച്ചതോടെ അയ്യപ്പന് തിരുവാഭരണം പൂര്‍ണമായും അണിഞ്ഞു.
പന്തളത്തുനിന്ന് തിരുവാഭരണഘോഷയാത്രയ്ക്കൊപ്പമെത്തിയ രാജപ്രതിനിധി പന്പയിൽ വിശ്രമത്തിലായിരുന്നു. തുടർന്ന് ആചാരപരമായ ചടങ്ങുകളോടെ ഇന്നലെയാണ് അദ്ദേഹത്തിന്റെ മലകയറ്റം നടന്നത്.
രാജപ്രതിനിധി നടപ്പന്തലിന്റെ മുന്നിലെത്തി ദേവസ്വം പ്രതിനിധിയില്നിന്നു ചുരിക സ്വീകരിച്ചു പകരം മുണ്ടും വസ്ത്രവും സമ്മാനിച്ചു. മേല്‍ശാന്തി നല്കിയ നാളികേരം ഉടച്ച ശേഷം പതിനെട്ടാംപടി കയറി ചുരിക സോപാനപ്പടയില് സമര്‍പ്പിച്ചു. മേല്‍ശാന്തി ചുരിക വിഗ്രഹത്തിന്റെ വലതുഭാഗത്തു വച്ചതോടെ അയ്യപ്പന് തിരുവാഭരണം പൂര്‍ണമായും അണിഞ്ഞു.