കൊച്ചി: സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിൽ കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്കു പകരമായി ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവരെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ സ്ഥിരം സിനഡിലെ നാലാമത്തെ അംഗമായി മേജർ ആർച്ച്ബിഷപ് നോമിനേറ്റു ചെയ്തു.
മംഗലപ്പുഴ സെമിനാരി കമ്മീഷൻ ചെയർമാനായി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, മാർ ജോണ് നെല്ലിക്കുന്നേൽ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
വിവിധ സെമിനാരികളിൽ പരിശീലനം നൽകുന്ന വൈദികർ, അവരെ അതിനൊരുക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നു സിനഡ് വിലയിരുത്തി. സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവരുന്ന വൈദികാർഥികളെ നയിക്കാനും സഹായിക്കാനും സഹഗമനം നടത്താനുമായി, അവരെ പരിശീലിപ്പിക്കുന്ന വൈദികർക്കു സാധിക്കണം. അതിനു വൈദികരെ പ്രാപ്തരാക്കുന്നതിനു ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പരിശീലന പദ്ധതിയിൽ അവരുടെ പങ്കാളിത്തമുണ്ടാകണം. സെമിനാരികളിലെ പുതിയ അധ്യാപകർക്കും ഇതു ബാധകമാണ്. ഇപ്പോൾ പരിശീലനത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി ഹ്രസ്വകാല പരിശീലന പരിപാടികൾക്കും സെമിനാരി കമ്മീഷനുകൾ രൂപം നൽകും.
ഫ്രാൻസിസ് മാർപാപ്പ ഗൾഫിൽ സന്ദർശനം നടത്തുന്നുവെന്നതു വലിയ സന്തോഷത്തോടെയാണു സിനഡ് കാണുന്നത്. നാലു ലക്ഷത്തോളം സീറോ മലബാർ കത്തോലിക്കർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പങ്കാളിത്തവും മാർപാപ്പയുടെ സന്ദർശനത്തിനു മിഴിവേകുമെന്നു സിനഡ് വിലയിരുത്തി.
സീറോ മലബാർ സഭ മീഡിയ കമ്മീഷൻ രൂപീകരിച്ചു; മാർ ജോസഫ് പാംപ്ലാനി ചെയർമാൻ
സഭയുടെ വിവിധ മാധ്യമപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാർ മീഡിയ കമ്മീഷനു സിനഡ് രൂപം നൽകി. വാർത്താ വിനിമയരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾ പരിഗണിച്ചാണു കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകൾ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണു കമ്മീഷന്റെ ദൗത്യം.
സീറോമലബാർ മീഡിയ കമ്മീഷൻ ചെയർമാനായി തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാൻ ചില തത്പരകക്ഷികൾ ബോധപൂർവം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി. വിവരസാങ്കേതികമേഖലയിൽ വിദഗ്ധരായ വിശ്വാസികളെ ഉൾപ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്. മാധ്യമരംഗത്തു സഭയെക്കുറിച്ചുള്ള പരാമർശങ്ങൾ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങൾ നൽകാനും മീഡിയ കമ്മീഷൻ നേതൃത്വം നൽകും.
മംഗലപ്പുഴ സെമിനാരി കമ്മീഷൻ ചെയർമാനായി ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെ സിനഡ് തെരഞ്ഞെടുത്തു. ബിഷപ്പുമാരായ മാർ ടോണി നീലങ്കാവിൽ, മാർ ജോണ് നെല്ലിക്കുന്നേൽ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
വിവിധ സെമിനാരികളിൽ പരിശീലനം നൽകുന്ന വൈദികർ, അവരെ അതിനൊരുക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നു സിനഡ് വിലയിരുത്തി. സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുവരുന്ന വൈദികാർഥികളെ നയിക്കാനും സഹായിക്കാനും സഹഗമനം നടത്താനുമായി, അവരെ പരിശീലിപ്പിക്കുന്ന വൈദികർക്കു സാധിക്കണം. അതിനു വൈദികരെ പ്രാപ്തരാക്കുന്നതിനു ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പരിശീലന പദ്ധതിയിൽ അവരുടെ പങ്കാളിത്തമുണ്ടാകണം. സെമിനാരികളിലെ പുതിയ അധ്യാപകർക്കും ഇതു ബാധകമാണ്. ഇപ്പോൾ പരിശീലനത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി ഹ്രസ്വകാല പരിശീലന പരിപാടികൾക്കും സെമിനാരി കമ്മീഷനുകൾ രൂപം നൽകും.
ഫ്രാൻസിസ് മാർപാപ്പ ഗൾഫിൽ സന്ദർശനം നടത്തുന്നുവെന്നതു വലിയ സന്തോഷത്തോടെയാണു സിനഡ് കാണുന്നത്. നാലു ലക്ഷത്തോളം സീറോ മലബാർ കത്തോലിക്കർ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ പങ്കാളിത്തവും മാർപാപ്പയുടെ സന്ദർശനത്തിനു മിഴിവേകുമെന്നു സിനഡ് വിലയിരുത്തി.
സീറോ മലബാർ സഭ മീഡിയ കമ്മീഷൻ രൂപീകരിച്ചു; മാർ ജോസഫ് പാംപ്ലാനി ചെയർമാൻ
സഭയുടെ വിവിധ മാധ്യമപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു സീറോ മലബാർ മീഡിയ കമ്മീഷനു സിനഡ് രൂപം നൽകി. വാർത്താ വിനിമയരംഗത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾ പരിഗണിച്ചാണു കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകൾ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണു കമ്മീഷന്റെ ദൗത്യം.
സീറോമലബാർ മീഡിയ കമ്മീഷൻ ചെയർമാനായി തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവരാണു കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
സാമൂഹ്യമാധ്യമങ്ങളിലൂടെ സഭയെ ആക്രമിക്കാൻ ചില തത്പരകക്ഷികൾ ബോധപൂർവം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി. വിവരസാങ്കേതികമേഖലയിൽ വിദഗ്ധരായ വിശ്വാസികളെ ഉൾപ്പെടുത്തി ഇത്തരം ഗൂഢനീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്. മാധ്യമരംഗത്തു സഭയെക്കുറിച്ചുള്ള പരാമർശങ്ങൾ പരിശോധിക്കാനും ആവശ്യമായ പ്രതികരണങ്ങൾ നൽകാനും മീഡിയ കമ്മീഷൻ നേതൃത്വം നൽകും.