ശബരിമല: മകരവിളക്കിനു പിറ്റേന്നു ശബരിമലയിൽ തിരക്ക് കുറഞ്ഞു. മല കയറിയെത്തിയവർക്ക് ഇന്നലെ സുഖദർശനത്തിന് അവസരമുണ്ടായി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്നലെ പകൽ തിരക്ക് വളരെ കുറവായിരുന്നു.
മലയാളികളായ അയ്യപ്പഭക്തർ ഇന്നലെ മുതൽ കൂടുതലായെത്തി തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി അവസാനിച്ച നിരോധനാജ്ഞയുടെ കാലാവധി ജില്ലാ കളക്ടർ നീട്ടിയിട്ടില്ല. മണ്ഡലകാലത്തു നട തുറന്നശേഷം 14ന് അർധരാത്രിവരെയും നിരോധനാജ്ഞ തുടർന്നിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കുശേഷം നട തുറന്നപ്പോഴെല്ലാം ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് തുലാമാസ പൂജയുടെ സമയം തൊട്ട് നട തുറക്കുന്ന ദിവസങ്ങളിൽ ഇലവുങ്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇനി നാലുദിനങ്ങൾ കൂടി ദർശനം ഉണ്ടെങ്കിലും സമാധാനപരമായ അന്തരീക്ഷത്തിൽ മുന്നോട്ടു പോകുമെന്നാണ് പോലീസ് പ്രതീക്ഷ.
മകരവിളക്കു തീർഥാടനകാലം സമാപനത്തിലേക്കു നീങ്ങുന്നതിന്റെ ഭാഗമായ ആചാരപരമായ ചടങ്ങുകളാണ് സന്നിധാനത്ത് നടന്നുവരുന്നത്. അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് ഇന്നലെ നടന്നു. മാളികപ്പുറത്തുനിന്നും സന്നിധാനത്തേക്ക് നടന്ന എഴുന്നള്ളത്തില്‍ സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളത്തില്‍ കര്‍പ്പൂരതാലം ഏന്തിയാണ് ഭക്തര്‍ പങ്കെടുത്തത്. പന്തളത്തുനിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറകള്‍ ശീവേലിക്ക് എഴുന്നള്ളിച്ചു. ആലങ്ങാട് സംഘത്തിന്റെ താലം എഴുന്നള്ളത്തും ഇന്നലെ നടന്നു. അവരുടെ നിവേദ്യം ഇന്നാണ്.
മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് നടന്നു. 19നു രാത്രി 11നു ഗുരുതി നടക്കും. 20നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തോടെ നട അടയ്ക്കും.
ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകളെ തടഞ്ഞു
ശബരിമല: മുംബൈയിൽനിന്നും ശബരിമല ദർശനത്തിനെത്തിയ സംഘത്തിലെ ട്രാൻസ്ജെൻഡറുകളെ തടഞ്ഞു. ഒന്‍പത് പുരുഷൻമാരും ആറ് ട്രാൻസ്ജെൻഡേഴ്സുമടങ്ങുന്ന സംഘമാണ് ഇന്നലെ ദർശനത്തിനെത്തിയത്.
പന്പയിൽ നിന്നും ഇവർ മല കയറാനൊരുങ്ങുന്പോൾ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചിലർ ഇവർ യുവതികളാണെന്നാരോപിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. തുടർന്നു പോലീസിന്റെ സഹായം തേടിയ സംഘം തിരിച്ചറിയൽ രേഖകൾ കാട്ടി. ഇവരിൽ രണ്ടുപേരുടെ തിരിച്ചറിയൽ രേഖകളിൽ സ്ത്രീകൾ എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മല കയറിയാൽ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പൂങ്കുടി, ഈശ്വരി എന്നിവർ യാത്ര പന്പയിൽ അവസാനിപ്പിച്ചു. മറ്റുള്ളവർ മല കയറി.
മലയാളികളായ അയ്യപ്പഭക്തർ ഇന്നലെ മുതൽ കൂടുതലായെത്തി തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി അവസാനിച്ച നിരോധനാജ്ഞയുടെ കാലാവധി ജില്ലാ കളക്ടർ നീട്ടിയിട്ടില്ല. മണ്ഡലകാലത്തു നട തുറന്നശേഷം 14ന് അർധരാത്രിവരെയും നിരോധനാജ്ഞ തുടർന്നിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കുശേഷം നട തുറന്നപ്പോഴെല്ലാം ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് തുലാമാസ പൂജയുടെ സമയം തൊട്ട് നട തുറക്കുന്ന ദിവസങ്ങളിൽ ഇലവുങ്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇനി നാലുദിനങ്ങൾ കൂടി ദർശനം ഉണ്ടെങ്കിലും സമാധാനപരമായ അന്തരീക്ഷത്തിൽ മുന്നോട്ടു പോകുമെന്നാണ് പോലീസ് പ്രതീക്ഷ.
മകരവിളക്കു തീർഥാടനകാലം സമാപനത്തിലേക്കു നീങ്ങുന്നതിന്റെ ഭാഗമായ ആചാരപരമായ ചടങ്ങുകളാണ് സന്നിധാനത്ത് നടന്നുവരുന്നത്. അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് ഇന്നലെ നടന്നു. മാളികപ്പുറത്തുനിന്നും സന്നിധാനത്തേക്ക് നടന്ന എഴുന്നള്ളത്തില്‍ സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളത്തില്‍ കര്‍പ്പൂരതാലം ഏന്തിയാണ് ഭക്തര്‍ പങ്കെടുത്തത്. പന്തളത്തുനിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറകള്‍ ശീവേലിക്ക് എഴുന്നള്ളിച്ചു. ആലങ്ങാട് സംഘത്തിന്റെ താലം എഴുന്നള്ളത്തും ഇന്നലെ നടന്നു. അവരുടെ നിവേദ്യം ഇന്നാണ്.
മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്ത് ശരംകുത്തിയിലേക്ക് നടന്നു. 19നു രാത്രി 11നു ഗുരുതി നടക്കും. 20നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തോടെ നട അടയ്ക്കും.
ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകളെ തടഞ്ഞു
ശബരിമല: മുംബൈയിൽനിന്നും ശബരിമല ദർശനത്തിനെത്തിയ സംഘത്തിലെ ട്രാൻസ്ജെൻഡറുകളെ തടഞ്ഞു. ഒന്‍പത് പുരുഷൻമാരും ആറ് ട്രാൻസ്ജെൻഡേഴ്സുമടങ്ങുന്ന സംഘമാണ് ഇന്നലെ ദർശനത്തിനെത്തിയത്.
പന്പയിൽ നിന്നും ഇവർ മല കയറാനൊരുങ്ങുന്പോൾ ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ചിലർ ഇവർ യുവതികളാണെന്നാരോപിക്കുകയും പ്രതിഷേധം ഉയർത്തുകയും ചെയ്തു. തുടർന്നു പോലീസിന്റെ സഹായം തേടിയ സംഘം തിരിച്ചറിയൽ രേഖകൾ കാട്ടി. ഇവരിൽ രണ്ടുപേരുടെ തിരിച്ചറിയൽ രേഖകളിൽ സ്ത്രീകൾ എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാൽ മല കയറിയാൽ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പൂങ്കുടി, ഈശ്വരി എന്നിവർ യാത്ര പന്പയിൽ അവസാനിപ്പിച്ചു. മറ്റുള്ളവർ മല കയറി.