ശബരിമല: മകരവിളക്ക് ദർശനം കഴിഞ്ഞു മടങ്ങിയ തീർഥാടകരുമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത് 1180 ബസുകള്‍. തിരക്കിന്റെ സാധ്യത കണക്കിലെടുത്ത് അധികമായി 50 ബസുകള്‍ കൂടി തയാറാക്കി നിര്‍ത്തിയിരുന്നുവെങ്കിലും അത് ഓടിക്കേണ്ടിവന്നില്ല.
ഏകദേശം 3500 ലേറെ ജീവനക്കാര്‍ സര്‍വീസ് നടത്താന്‍ കര്‍മനിരതരായി രംഗത്തിറങ്ങി. മകരവിളക്ക് ദര്‍ശിച്ച മടങ്ങിയ അയ്യപ്പഭക്തന്മാര്ക്ക് തടസമില്ലാതെ യാത്രചെയ്യാന്‍ കഴിഞ്ഞതായി കെഎസ്ആര്‍ടിസി പമ്പ യൂണിറ്റ് ചീഫ് ഷിബുകുമാര്‍ പറഞ്ഞു. മകരവിളക്കിനുശേഷം രാത്രി ഏഴോടെ നിലയ്ക്കൽ ചെയിൻ സർവീസുകൾ അയച്ചു തുടങ്ങിയിരുന്നു. ദീർഘദൂര സർവീസുകൾ ഇടമുറിയാതെ ഇന്നലെ പുലർച്ചെ മുതൽ ഓടി. ഏറ്റവും കൂടുതൽ സർവീസുകൾ ചെങ്ങന്നൂരിലേക്കും കോട്ടയത്തേക്കുമാണ് അയച്ചത്.
20 വരെ ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
ഏകദേശം 3500 ലേറെ ജീവനക്കാര്‍ സര്‍വീസ് നടത്താന്‍ കര്‍മനിരതരായി രംഗത്തിറങ്ങി. മകരവിളക്ക് ദര്‍ശിച്ച മടങ്ങിയ അയ്യപ്പഭക്തന്മാര്ക്ക് തടസമില്ലാതെ യാത്രചെയ്യാന്‍ കഴിഞ്ഞതായി കെഎസ്ആര്‍ടിസി പമ്പ യൂണിറ്റ് ചീഫ് ഷിബുകുമാര്‍ പറഞ്ഞു. മകരവിളക്കിനുശേഷം രാത്രി ഏഴോടെ നിലയ്ക്കൽ ചെയിൻ സർവീസുകൾ അയച്ചു തുടങ്ങിയിരുന്നു. ദീർഘദൂര സർവീസുകൾ ഇടമുറിയാതെ ഇന്നലെ പുലർച്ചെ മുതൽ ഓടി. ഏറ്റവും കൂടുതൽ സർവീസുകൾ ചെങ്ങന്നൂരിലേക്കും കോട്ടയത്തേക്കുമാണ് അയച്ചത്.
20 വരെ ആവശ്യാനുസരണം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.