കൊച്ചി: ശബരിമല ദർശനത്തിനു ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജാമ്യം അനുവദിക്കുന്നതു സർക്കാർ എതിർത്ത സാഹചര്യത്തിലാണു കോടതിയുടെ തീരുമാനം. കെ. സുരേന്ദ്രന് ജാമ്യവ്യവസ്ഥയിൽ ഇളവു നൽകുന്നത് ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾക്കു കാരണമാകുമെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ചിത്തിര ആട്ട വിശേഷത്തിനു നട തുറന്നപ്പോൾ ദർശനത്തിനെത്തിയ ലളിതയെന്ന സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ. സുരേന്ദ്രനു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇരുമുടിക്കെട്ടുമായി മലയ്ക്കു വന്ന തന്നെ പോലീസ് അറസ്റ്റ് ചെയ്തതോടെ തീർഥാടനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും സന്നിധാനത്തെത്തി ഇരുമുടിക്കെട്ട് തുറന്ന് തന്റെ തീർഥാടനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം.
ചിത്തിര ആട്ട വിശേഷത്തിനു നട തുറന്നപ്പോൾ ദർശനത്തിനെത്തിയ ലളിതയെന്ന സ്ത്രീയെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെ. സുരേന്ദ്രനു പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇരുമുടിക്കെട്ടുമായി മലയ്ക്കു വന്ന തന്നെ പോലീസ് അറസ്റ്റ് ചെയ്തതോടെ തീർഥാടനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും സന്നിധാനത്തെത്തി ഇരുമുടിക്കെട്ട് തുറന്ന് തന്റെ തീർഥാടനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ വാദം.