കൊച്ചി: കെഎസ്ആർടിസിയിൽ നിലവിൽ എത്ര കണ്ടക്ടർമാരുടെ ഒഴിവുകളുണ്ടെന്ന ചോദ്യത്തിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്നും കെഎസ്ആർടിസി അധികൃതർ കോടതിയുടെ വിമർശനം ക്ഷണിച്ചു വരുത്തുകയാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ലീവിൽ പോയവരുടെയും അവധി നീട്ടാനായി അപേക്ഷ നൽകിയവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇവർ തിരികെയെത്തിയാലേ ഒഴിവുകളുടെ എണ്ണം പറയാനാവൂ എന്നും കെഎസ്ആർടിസി വിശദീകരണം നൽകിയിരുന്നു.
കണ്ടക്ടർമാരില്ലാതെ സർവീസ് നടത്തണമെന്ന ശിപാർശയും സുശീൽഖന്ന റിപ്പോർട്ടിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശിപാർശയും പരിഗണിക്കുന്നുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
കണ്ടക്ടർമാരില്ലാതെ സർവീസ് നടത്തണമെന്ന ശിപാർശയും സുശീൽഖന്ന റിപ്പോർട്ടിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശിപാർശയും പരിഗണിക്കുന്നുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.