തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച ചലച്ചിത്രസംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ലെനിൻ രാജേന്ദ്രന്റെ മൃതദേഹം കവടിയാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പണ്ഡിറ്റ്സ് കോളനിയിലെ വീട്ടിലെത്തിച്ചു.
ഇന്ന് രാവിലെ രാവിലെ 9.30 മുതൽ യൂണിവേഴ്സിറ്റി കോളേജിലും 10.30 മുതൽ കലാഭവൻ തയറ്റിറിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
ഇന്നലെ വൈകുന്നേരം മൃതദേഹം കവടിയാറിലെ വസതിയിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേർ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പ്രഫസറായി വിരമിച്ച ഡോ.രമണിയാണ് ഭാര്യ. മക്കൾ: ഡോ.പാർവതി, ഗൗതമൻ. മരുമകൻ അരുണ്‍.
ഇന്ന് രാവിലെ രാവിലെ 9.30 മുതൽ യൂണിവേഴ്സിറ്റി കോളേജിലും 10.30 മുതൽ കലാഭവൻ തയറ്റിറിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
ഇന്നലെ വൈകുന്നേരം മൃതദേഹം കവടിയാറിലെ വസതിയിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേർ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് പ്രഫസറായി വിരമിച്ച ഡോ.രമണിയാണ് ഭാര്യ. മക്കൾ: ഡോ.പാർവതി, ഗൗതമൻ. മരുമകൻ അരുണ്‍.