മങ്കൊന്പ്: ജോലിസ്ഥലത്തുനിന്നു താമസസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ റിസോർട്ട് ജീവനക്കാരായ രണ്ടു യുവാക്കൾ മരിച്ചു. വൈക്കം ടിവി പുരം വല്ലുവേലിൽ സുരേഷിന്റെ മകൻ അനന്തു (19), ഇടുക്കി കുഴിഞ്ഞിടം നിരപ്പേൽ പനയക്കൽ വീട്ടിൽ രാജുവിന്റെ മകൻ രാജേഷ് (23) എന്നിവരാണു മരിച്ചത്. കഴിഞ്ഞദിവസം രാത്രി 11.55ന് കൈനകരി പഞ്ചായത്ത് റോഡിലുള്ള അയ്യൻകാളി ജംഗ്ഷനു സമീപത്തായിരുന്നു അപകടം.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കൈനകരി പലോമ റിസോർട്ടിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് കൈതവനയിലുള്ള താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടം. അയ്യൻകാളി ജംഗ്ഷനടുത്ത വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് രണ്ടായി ഒടിഞ്ഞു.
ഗുരുതര പരിക്കേറ്റ ഇരുവരും ഒന്നര മണിക്കൂറോളം റോഡിൽ വീണുകിടക്കുകയായിരുന്നു. പിന്നീട് അതുവഴി വന്ന യാത്രക്കാർ വിവരമറിയിച്ചതനുസരിച്ച് 1.30 ഓടെ സ്ഥലത്തെത്തിയ ഹൈവേ പോലീസ് വാഹനത്തിൽ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കൈനകരി പലോമ റിസോർട്ടിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് കൈതവനയിലുള്ള താമസസ്ഥലത്തേക്കു പോകുന്നതിനിടെയാണ് അപകടം. അയ്യൻകാളി ജംഗ്ഷനടുത്ത വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് രണ്ടായി ഒടിഞ്ഞു.
ഗുരുതര പരിക്കേറ്റ ഇരുവരും ഒന്നര മണിക്കൂറോളം റോഡിൽ വീണുകിടക്കുകയായിരുന്നു. പിന്നീട് അതുവഴി വന്ന യാത്രക്കാർ വിവരമറിയിച്ചതനുസരിച്ച് 1.30 ഓടെ സ്ഥലത്തെത്തിയ ഹൈവേ പോലീസ് വാഹനത്തിൽ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.