കൊച്ചി: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ 30 മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ദുരിതബാധിതരായ 50 അമ്മമാരും അവരുടെ കുട്ടികളുമായിരിക്കും സമരത്തിൽ പങ്കെടുക്കുക.
2017ൽ കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ദുരിതബാധിതർക്ക് സർക്കാരുകളുടെ ഭാഗത്തുനിന്ന് അവഗണനയാണ് ലഭിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകയും സമര സമിതി പ്രവർത്തകയുമായ ദയാബായി പറഞ്ഞു. ദുരിതബാധിതരായ നിരവധി കുട്ടികളുണ്ട്.
അവകാശങ്ങൾക്കായി രോഗബാധിതരായവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്തരക്കാരുടെ അവകാശങ്ങൾ തടയുന്നതിൽ എൻഡോസൾഫാൻ കന്പനിയുടെ പങ്കും സംശയിക്കുന്നതായി ദയാബായി പറഞ്ഞു. 2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാന്പിൽ കണ്ടെത്തിയ അർഹരായ ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും മറ്റു സഹായങ്ങളും അനുവദിക്കണമെന്ന് ജനകീയ മുന്നണി അംഗം അന്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. 30ന് കാസർഗോഡ് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
2017ൽ കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ദുരിതബാധിതർക്ക് സർക്കാരുകളുടെ ഭാഗത്തുനിന്ന് അവഗണനയാണ് ലഭിക്കുന്നതെന്ന് സാമൂഹ്യപ്രവർത്തകയും സമര സമിതി പ്രവർത്തകയുമായ ദയാബായി പറഞ്ഞു. ദുരിതബാധിതരായ നിരവധി കുട്ടികളുണ്ട്.
അവകാശങ്ങൾക്കായി രോഗബാധിതരായവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്തരക്കാരുടെ അവകാശങ്ങൾ തടയുന്നതിൽ എൻഡോസൾഫാൻ കന്പനിയുടെ പങ്കും സംശയിക്കുന്നതായി ദയാബായി പറഞ്ഞു. 2017ൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാന്പിൽ കണ്ടെത്തിയ അർഹരായ ദുരിതബാധിതർക്ക് സൗജന്യ ചികിത്സയും മറ്റു സഹായങ്ങളും അനുവദിക്കണമെന്ന് ജനകീയ മുന്നണി അംഗം അന്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. 30ന് കാസർഗോഡ് സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.