തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. കൊല്ലത്ത് ദേശീയപാത ബൈപാസ് ഉദ്ഘാടനത്തിലും ബിജെപി പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്തു ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നവീകരണ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിക്കും. പ്രത്യേക വിമാനത്തിൽ വൈകുന്നേരം നാലിനു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിക്കും.
4 .10 നു ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.45-നു കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി 4.50 മുതൽ 5.20 വരെ ആശ്രാമം മൈതാനിയിൽ കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് 5.30-നു പീരങ്കി മൈതാനിയിൽ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. 6.15-ന് കൊല്ലത്തുനിന്ന് തിരിക്കും.
7.15 ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകം അനാവരണംചെയ്യും. തുടർന്നു ക്ഷേത്രദർശനം നടത്തും. 7.35നു ക്ഷേത്രത്തിൽനിന്ന് തിരിച്ച് 7.50നു മടങ്ങും.
4 .10 നു ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.45-നു കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി 4.50 മുതൽ 5.20 വരെ ആശ്രാമം മൈതാനിയിൽ കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് 5.30-നു പീരങ്കി മൈതാനിയിൽ ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്യും. 6.15-ന് കൊല്ലത്തുനിന്ന് തിരിക്കും.
7.15 ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഫലകം അനാവരണംചെയ്യും. തുടർന്നു ക്ഷേത്രദർശനം നടത്തും. 7.35നു ക്ഷേത്രത്തിൽനിന്ന് തിരിച്ച് 7.50നു മടങ്ങും.