കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. ഇന്നലെ പെട്രോളിന് 39 പൈസയും ഡീസലിന് 51 പൈസയും വർധിച്ചു. കേരളത്തിൽ ഏഴുദിവസംകൊണ്ട് പെട്രോൾ ലിറ്ററിന് 1.89 രൂപയും ഡീസൽ ലിറ്ററിന് 2.02 രൂപയും വർധിച്ചു. കോട്ടയത്ത് ജനുവരി ഏഴിലെ 70.38 രൂപയിൽനിന്നാണ് ഇന്നലെ പെട്രോൾ ലിറ്ററിന് 72.27 രൂപയിലെത്തിയത്. ഡീസൽ 65.99 രൂപയിൽനിന്ന് 68.01 രൂപയായി.
വിദേശവിപണിയിൽ ഒക്ടോബറിൽ 86.6 ഡോളർ എത്തിയ ക്രൂഡ് ഓയിൽ വില ഇന്നലെ 60.2 ഡോളറാണ്. ഡിസംബറിൽ 50 ഡോളറിനു താഴെ എത്തിയ വിലയാണ് പിന്നെ കയറിയത്. വിദേശത്തെ ഇടിവിന്റെ പകുതിയിൽ താഴെ മാത്രമേ ഇന്ത്യയിലെ ഇന്ധനവിലയിൽ കുറവ് വരുത്തിയിട്ടുള്ളൂ.
കൊച്ചിയിൽ ഇന്നലെ പെട്രോൾ ലിറ്ററിന് 71.91 രൂപയും ഡീസലിന് 67.68 രൂപയുമായിരുന്നു വില. തിരുവനന്തപുരത്ത് പെട്രോളിന് 73.30 രൂപയും ഡീസലിന് 68.97 രൂപയും കോഴിക്കോട് പെട്രോളിന് 72.17 രൂപയും ഡീസലിന് 67.94 രൂപയുമായിരുന്നു ഇന്നലത്തെ വില.
വിദേശവിപണിയിൽ ഒക്ടോബറിൽ 86.6 ഡോളർ എത്തിയ ക്രൂഡ് ഓയിൽ വില ഇന്നലെ 60.2 ഡോളറാണ്. ഡിസംബറിൽ 50 ഡോളറിനു താഴെ എത്തിയ വിലയാണ് പിന്നെ കയറിയത്. വിദേശത്തെ ഇടിവിന്റെ പകുതിയിൽ താഴെ മാത്രമേ ഇന്ത്യയിലെ ഇന്ധനവിലയിൽ കുറവ് വരുത്തിയിട്ടുള്ളൂ.
കൊച്ചിയിൽ ഇന്നലെ പെട്രോൾ ലിറ്ററിന് 71.91 രൂപയും ഡീസലിന് 67.68 രൂപയുമായിരുന്നു വില. തിരുവനന്തപുരത്ത് പെട്രോളിന് 73.30 രൂപയും ഡീസലിന് 68.97 രൂപയും കോഴിക്കോട് പെട്രോളിന് 72.17 രൂപയും ഡീസലിന് 67.94 രൂപയുമായിരുന്നു ഇന്നലത്തെ വില.