ആമ്പല്ലൂർ(കൊച്ചി): കാഞ്ഞിരമറ്റത്ത് രണ്ടു സ്കൂൾ വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. കാഞ്ഞിരമറ്റം വിടാങ്ങര തൃക്കേപ്പുറത്തുമലയിൽ സന്തോഷ് -സിന്ധു ദമ്പതികളുടെ മകൻ അക്ഷയ് സന്തോഷ് (15), പെരുമ്പിള്ളി പാടത്തുകാവ് പാറളത്ത് പരേതനായ ബാബുവിന്റെയും മായയുടെയും മകൻ നിധിൻ ബാബു(15) എന്നിവരാണ് മരിച്ചത്. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്.
പെരുമ്പിള്ളി പാത്തിക്കൽ പള്ളിക്കു സമീപം റെയിൽവേ ട്രാക്കിൽ ഇന്നലെ വൈകിട്ട് അഞ്ചോടെ എറണാകുളം-കൊല്ലം മെമു ട്രെയിൽ തട്ടിയാണ് അപകടം. നിധിൻ ബാബുവിനെ ട്രെയിൻ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി.
കാഞ്ഞിരമറ്റത്ത് കൊടികുത്ത് നടക്കുന്നതിനാൽ സ്കൂളിന് അവധിയായിരുന്നു. കൊടികുത്തിന് പോവുകയാണന്നു പറഞ്ഞാണ് വിദ്യാർഥികൾ വീട്ടിൽ നിന്നു പോയതെന്നു ബന്ധുക്കൾ പറയുന്നു. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അക്ഷയിന്റെ സഹോദരൻ അർജുൻ.നിധിന്റെ സഹോദരൻ മിഥുൻ.
പെരുമ്പിള്ളി പാത്തിക്കൽ പള്ളിക്കു സമീപം റെയിൽവേ ട്രാക്കിൽ ഇന്നലെ വൈകിട്ട് അഞ്ചോടെ എറണാകുളം-കൊല്ലം മെമു ട്രെയിൽ തട്ടിയാണ് അപകടം. നിധിൻ ബാബുവിനെ ട്രെയിൻ ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയി.
കാഞ്ഞിരമറ്റത്ത് കൊടികുത്ത് നടക്കുന്നതിനാൽ സ്കൂളിന് അവധിയായിരുന്നു. കൊടികുത്തിന് പോവുകയാണന്നു പറഞ്ഞാണ് വിദ്യാർഥികൾ വീട്ടിൽ നിന്നു പോയതെന്നു ബന്ധുക്കൾ പറയുന്നു. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. അക്ഷയിന്റെ സഹോദരൻ അർജുൻ.നിധിന്റെ സഹോദരൻ മിഥുൻ.