കൊച്ചി: ആലപ്പാട്ടെ നിയമവിരുദ്ധ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആലപ്പാട് സ്വദേശി കെ.എം. ഹുസൈനാണു ഹർജിക്കാരൻ. ഐആർഇയുടെ (ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്) ഖനനംമൂലം ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും 10,000 കുടുംബങ്ങൾ താമസിച്ചിരുന്ന പഞ്ചായത്തിൽ ഇപ്പോൾ 5000 കുടുംബങ്ങൾ മാത്രമാണുള്ളതെന്നും ഹർജിയിൽ പറയുന്നു.മത്സ്യബന്ധനം നടത്തി ജീവിക്കുന്ന പ്രദേശവാസികൾക്ക് തൊഴിലെടുക്കാനും കഴിയാത്ത സ്ഥിതിയാണുള്ളത്.
പല സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഈ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുല്ലക്കര രത്നാകരൻ ചെയർമാനായ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽവച്ചു. ആലപ്പാടിനെ കടലെടുത്തു പോകാതെ സംരക്ഷിക്കാൻ പല നിർദേശങ്ങളും റിപ്പോർട്ടിലുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കിയില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.
പല സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ഈ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുല്ലക്കര രത്നാകരൻ ചെയർമാനായ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽവച്ചു. ആലപ്പാടിനെ കടലെടുത്തു പോകാതെ സംരക്ഷിക്കാൻ പല നിർദേശങ്ങളും റിപ്പോർട്ടിലുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കിയില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.