വൈപ്പിൻ: പറവൂർ മാല്യങ്കരയിൽ ബോട്ടുകൾ കെട്ടുന്ന ഒരു ജെട്ടിയിൽനിന്നു ശനിയാഴ്ച നാട്ടുകാർ കണ്ടെത്തിയ 14 യാത്രാ ബാഗുകൾ സംബന്ധിച്ച് വടക്കേക്കര പോലീസ് നടത്തിയ അന്വേഷണമാണ് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട റാക്കറ്റിലേക്ക് തിരിഞ്ഞത്.
ബാഗിൽ കടലിൽ ദീർഘയാത്രയ്ക്കായി ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങളും എനർജറ്റിക് ഡ്രിംങ്ക്സും വസ്ത്രങ്ങളും മരുന്നുകളുമെല്ലാം കണ്ടെത്തിയതാണ് പോലീസിനു സംശയമുളവാക്കിയത്. ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇവിടെനിന്ന് ആറു ബാഗുകൾകൂടി കണ്ടെത്തിയിരുന്നു. റിസോർട്ടുകളിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ബാഗിൽ കടലിൽ ദീർഘയാത്രയ്ക്കായി ഉപയോഗിക്കുന്ന ഭക്ഷണപദാർഥങ്ങളും എനർജറ്റിക് ഡ്രിംങ്ക്സും വസ്ത്രങ്ങളും മരുന്നുകളുമെല്ലാം കണ്ടെത്തിയതാണ് പോലീസിനു സംശയമുളവാക്കിയത്. ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ നടത്തിയ അന്വേഷണത്തിൽ ഇവിടെനിന്ന് ആറു ബാഗുകൾകൂടി കണ്ടെത്തിയിരുന്നു. റിസോർട്ടുകളിലെ സിസിടിവി കാമറയിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.