മറയൂർ: മറയൂരിലെ വനമേഖലയിൽനിന്നും സ്വകാര്യഭൂമിയിൽനിന്നും മുറിച്ച ചന്ദനം ചെറുകഷണങ്ങളാക്കി കാറിനുള്ളിൽ കടത്താൻ ശ്രമിച്ച സംഘം പിടിയിൽ. കാസർഗോഡ് തയ്യൽ നിർമൽമൂല മുട്ടത്തോടി റഫീനമൻസിലിൽ ഇബ്രാഹിം മസൂദ്(28), വിദ്യാനഗർ ബത്തിൾ ബിലാറിൽ മുഹമ്മദ് അലി(29), ആലാംപാടി ഷബാനാമൻസിലിൽ എൻ.എം. ആഷ്ക് (26) എന്നിവരാണ് പിടിയിലായത്.
വാഹനപരിശോധനയിലാണ് മൂന്നാർ - മറയൂർ പാതയിൽ തലയാർ ഭാഗത്ത് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലും മുൻഭാഗത്തെ അറയിൽനിന്നുമായി 70 കിലോഗ്രാം ചന്ദനവും തൂക്കിവാങ്ങുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെ ടുത്തു. ചന്ദനത്തിന് അഞ്ചുലക്ഷം രൂപയോളം വില വരുമെന്ന് വനപാലകർ പറഞ്ഞു.
പ്രതിയുടെ വീട്ടിൽനിന്നു ചന്ദനം കണ്ടെടുത്തു
മറയൂർ: മറയൂരിൽ ചന്ദനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ ഒരാളുടെ വീട്ടിൽനിന്ന് 18 കിലോഗ്രാം ചന്ദനം കണ്ടെടുത്തു. ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം കാസർഗോഡ് ഡിഎഫ്ഒയ്ക്ക് കൈമാറിയതിനെതുടർന്ന് നടത്തിയ റെയ്ഡിലാണ് ചന്ദനം കണ്ടെ ത്തിയത്. കാസർഗോഡ് റഫീന മൻസിലിൽ ഇബ്രഹിം മാസൂദിന്റെ വീട്ടിൽനിന്നാണ് കട്ടിലിനടിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 18 കിലോഗ്രാം ചന്ദനം കണ്ടെ ടുത്തത്.
രണ്ടാഴ്ചമുൻപ് പൊള്ളാച്ചിയിൽനിന്നുമാണ് കിലോഗ്രാമിന് 2000 രൂപ നിരക്കിൽ ചന്ദനം വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു. പിടിയിലായ മൂന്നുപേരിൽ ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ സാന്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ്. ഇബ്രാഹിം ജർമനിയിൽ രണ്ടുലക്ഷം രൂപ വേതനത്തിൽ ജോലിചെയ്തുവരുന്നയാളാണ്. മുഹമ്മദ് അലിയുടെ കുടുംബം പ്രദേശത്തെ പ്രമുഖ സിമന്റ് വ്യാപാരികളാണ്.
വാഹനപരിശോധനയിലാണ് മൂന്നാർ - മറയൂർ പാതയിൽ തലയാർ ഭാഗത്ത് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലും മുൻഭാഗത്തെ അറയിൽനിന്നുമായി 70 കിലോഗ്രാം ചന്ദനവും തൂക്കിവാങ്ങുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെ ടുത്തു. ചന്ദനത്തിന് അഞ്ചുലക്ഷം രൂപയോളം വില വരുമെന്ന് വനപാലകർ പറഞ്ഞു.
പ്രതിയുടെ വീട്ടിൽനിന്നു ചന്ദനം കണ്ടെടുത്തു
മറയൂർ: മറയൂരിൽ ചന്ദനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളിൽ ഒരാളുടെ വീട്ടിൽനിന്ന് 18 കിലോഗ്രാം ചന്ദനം കണ്ടെടുത്തു. ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം കാസർഗോഡ് ഡിഎഫ്ഒയ്ക്ക് കൈമാറിയതിനെതുടർന്ന് നടത്തിയ റെയ്ഡിലാണ് ചന്ദനം കണ്ടെ ത്തിയത്. കാസർഗോഡ് റഫീന മൻസിലിൽ ഇബ്രഹിം മാസൂദിന്റെ വീട്ടിൽനിന്നാണ് കട്ടിലിനടിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 18 കിലോഗ്രാം ചന്ദനം കണ്ടെ ടുത്തത്.
രണ്ടാഴ്ചമുൻപ് പൊള്ളാച്ചിയിൽനിന്നുമാണ് കിലോഗ്രാമിന് 2000 രൂപ നിരക്കിൽ ചന്ദനം വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞു. പിടിയിലായ മൂന്നുപേരിൽ ഇബ്രാഹിം, മുഹമ്മദ് അലി എന്നിവർ സാന്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ്. ഇബ്രാഹിം ജർമനിയിൽ രണ്ടുലക്ഷം രൂപ വേതനത്തിൽ ജോലിചെയ്തുവരുന്നയാളാണ്. മുഹമ്മദ് അലിയുടെ കുടുംബം പ്രദേശത്തെ പ്രമുഖ സിമന്റ് വ്യാപാരികളാണ്.