+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിളനഷ്‌ടം സംഭവിച്ച മത്സ്യകർഷകർക്കു വീണ്ടും കൃഷിയിറക്കാൻ വിളഗാരന്‍റി പദ്ധതി

തിരുവനന്തപുരം: വിളനഷ്ടം സംഭവിച്ച മത്സ്യകർഷകർക്കു വീണ്ടും കൃഷി ചെയ്യുന്നതിനായി വിളഗാരന്‍റി പദ്ധതി കൊണ
വിളനഷ്‌ടം സംഭവിച്ച മത്സ്യകർഷകർക്കു വീണ്ടും കൃഷിയിറക്കാൻ വിളഗാരന്‍റി പദ്ധതി
തിരുവനന്തപുരം: വിളനഷ്ടം സംഭവിച്ച മത്സ്യകർഷകർക്കു വീണ്ടും കൃഷി ചെയ്യുന്നതിനായി വിളഗാരന്‍റി പദ്ധതി കൊണ്ടുവരും. ബാങ്കുകളിൽനിന്ന് കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്കു വായ്പ ലഭ്യമാക്കും. മത്സ്യ വിപണന മാർക്കറ്റിംഗ് സംവിധാനം കാലോചിതമായി പരിഷ്കരിക്കുമെന്നും സംസ്ഥാന സർക്കാരിന്‍റെ മത്സ്യബന്ധന നയത്തിൽ പറയുന്നു.

അലങ്കാരമത്സ്യത്തിന്‍റെ പ്രമുഖ കേന്ദ്രമാക്കി കേരളത്തെ മാറ്റും. അലങ്കാരമത്സ്യത്തിന്‍റെ കുഞ്ഞുങ്ങൾക്കായി വിത്ത് മത്സ്യ ബാങ്ക് ആരംഭിക്കും. വിദേശ അലങ്കാര മത്സ്യങ്ങളെ ഇറക്കുമതി ചെയ്ത് ഉത്പാദനം വർധിപ്പിച്ച് ആഭ്യന്തര ആവശ്യങ്ങൾക്കും കയറ്റുമതിക്കുമായി ഉപയോഗിക്കും. എല്ലാ മത്സ്യഗ്രാമങ്ങളിലും മത്സ്യത്തൊഴിലാളി സഹകരണ സംഘം രൂപീകരിക്കും. സ്ത്രീ സൗഹൃദ മത്സ്യമാർക്കറ്റുകൾ തുറക്കും.

മത്സ്യത്തൊഴിലാളികളെ സാമ്പത്തിക ചൂഷണങ്ങളിൽനിന്നു രക്ഷിക്കാൻ സഹകരണസംഘം രൂപീകരിക്കും. മത്സ്യവിപണന മേഖലയിലെ സ്ത്രീകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് മാർക്കറ്റുകൾ സ്ത്രീസൗഹൃദമാക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്തിന്‍റെ തീരക്കടലിൽ കടൽജല മത്സ്യകൃഷി വ്യാപിപ്പിക്കാനും പദ്ധതികൾ ആവിഷ്കരിക്കും.

ഉപഭോക്താക്കൾക്കു ശുദ്ധമായ മത്സ്യം ലഭിക്കുന്നതിനു ശീതീകരണ സംവിധാനം ഏർപ്പെടുത്തും. മൂല്യവർധിത മത്സ്യ ഉത്പന്നങ്ങൾ റെഡി ടു ഈറ്റ്, റെഡി ടു കുക്ക് എന്നീ പേരുകളിൽ മാർക്കറ്റിൽ ലഭ്യമാകും. നിലവിലുള്ള മത്സ്യബന്ധന തുറമുഖങ്ങൾ സന്പൂർണമായി പ്രവർത്തിപ്പിക്കും. ഫിഷിംഗ് ഹാർബറുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകൾ നവീകരിക്കും. തുറമുഖങ്ങൾ, ഫിഷ് ലാൻഡിംഗ് സെന്‍റർ എന്നിവയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി മാനേജ്മെന്‍റ് സൊസൈറ്റികൾക്ക് രൂപം നൽകും. മത്സ്യത്തൊഴിലാളികളുടെ അവകാശസംരക്ഷണ നിയമം നടപ്പാക്കും.

മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന തൊഴിൽദിനങ്ങളിലെ കുറവു പരിഹരിക്കാൻ തൊഴിലുറപ്പു പദ്ധതിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. യുവജനങ്ങളെ കായികമേഖലയിലേക്കു തിരിച്ചുവിടുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യവും വിദഗ്ധ പരിശീലനവും നല്കും. തീരദേശത്തെ സാക്ഷരത ഉയർത്തുന്നതിന് നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സംവരണം ഉറപ്പാക്കും.

ഫിഷറീസ് ബിരുദ കോഴ്സുകളിൽ നിശ്ചിത ശതമാനം സീറ്റുകൾ വൊക്കേഷണൽ ഹയർ സെക്കൻഡറി (ഫിഷറീസ്) വിദ്യാർഥികൾക്ക് സംവരണം ചെയ്യും. തീരപ്രദേശത്തെ മുഴുവൻ ടോയ്‌ലെറ്റുകൾക്കും ഉറപ്പുള്ള സെപ്റ്റിക് ടാങ്കുകൾ നിർമിക്കും. ശാസ്ത്രമേഖലയിൽ ഉണ്ടാകുന്ന മാറ്റം മത്സ്യമേഖലയുടെ ഗുണഫലത്തിനായി ഉപയോഗിക്കും. കൂടുതൽ മത്സ്യഭവനുകൾ പ്രവർത്തനമാരംഭിക്കും. ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല രാജ്യാന്തര നിലവാരത്തിലുയർത്തും. സർവകലാശാലയുടെ പാഠ്യപദ്ധതി തൊഴിൽ നൈപുണ്യത്തിന് കൂടുതൽ പ്രാധാന്യം നൽകും.

മത്സ്യോത്പാദനം വർധിപ്പിക്കുന്നതിനായി മത്സ്യപോഷകാഹാര പദ്ധതി നടപ്പാക്കും. കൃഷിയിടത്തിന്‍റെ ശുചിത്വവും മത്സ്യാരോഗ്യ നിയന്ത്രണവും ഉറപ്പുവരുത്തുന്ന മത്സ്യാരോഗ്യ പരിപാലന പദ്ധതി നടപ്പാക്കും. എല്ലാ ജില്ലകളിലും അക്വാട്ടിക് ആരോഗ്യ അനിമൽ ഹെൽത്ത് ലാബുകൾ സ്ഥാപിക്കും. മത്സ്യരോഗങ്ങൾ ചെറുക്കുന്നതിനായി ബയോടെക്നോളജി, നാനോ ടെക്നോളജി, മോളിക്കുലർ ബയോളജി എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും നയത്തിൽ പറയുന്നു.