നെടുമ്പാശേരി: ജമ്മുകാഷ്മീരിൽ കുഴിബോംബു സ്ഫോടനത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ നായർ (33) ജനിച്ചതും പഠിച്ചതും വളര്‍ന്നതും പൂനയിലായിരുന്നെങ്കിലും മാതാപിതാക്കളുടെ ജന്മനാടായ ചെങ്ങമനാട് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.പഠനകാലത്ത് അവധിക്കാലം ആഘോഷിക്കാൻ കുടുംബവേരുകളുണ്ടായിരുന്ന ചെങ്ങമനാടിന്റെ ഗ്രാമീണ അന്തരീക്ഷത്തിലേക്ക് അദ്ദേഹം മുടങ്ങാതെ എത്തിയിരുന്നു. നെടുന്പാശേരി ചെങ്ങമനാട് ചുള്ളിക്കാട്ട് വിജയന് പിള്ളയുടെയും പൊയ്ക്കാട്ടുശേരി മായാട്ട് ലതയുടെയും മകനാണു ശശി എന്ന ശശിധരന്.
വലുതായപ്പോൾ ജോലിയുടെ തിരക്കിൽപ്പെട്ടിട്ടും നാട്ടിലെത്താൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഒട്ടേറെ സുഹൃത്തുക്കൾ ശശിധരൻനായർക്ക് ഇവിടെയുണ്ട്. ഇരുപതാമത്തെ വയസില്‍ കരസേനയില്‍ ചേര്‍ന്ന ശശിധരന് പത്തു വര്‍ഷത്തിനുള്ളില്‍ മേജറായി.
അച്ഛൻ വിജയനും മുത്തച്ഛൻ ഭാസ്കരന് നായരും റെയില്‍വേ ജീവനക്കാരായിരുന്നു. അതാണു കുടുംബം പൂനെയില്‍ സ്ഥിരതാമസമാക്കാന്‍ കാരണമായത്. നാട്ടിലെ വിവാഹം, ഉത്സവം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം ഇവർ പങ്കെടുക്കാൻ എത്തിയിരുന്നു.
ശശിധരനു വരാന്‍ സാധിക്കാത്തപ്പോള്‍ ഭാര്യ തൃപ്തിയെ പറഞ്ഞയയ്ക്കാറായിരുന്നു പതിവ്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃപ്തി ചെങ്ങമനാട്ടെത്തിയിരുന്നു.
മുത്തച്ഛൻ ഭാസ്കരന് നായരുടെ ഏക സഹോദരിയുടെ ആറ് മക്കളില്‍ ജീവിച്ചിരിക്കുന്ന അമ്മിണിയമ്മ, രാജശേഖരന് നായർ, രാധാകൃഷ്ണന്‍നായർ എന്നിവർ തറവാട് വീടിനടുത്തും സമീപത്തുമായാണ് താമസിക്കുന്നത്. ചെങ്ങമനാട്ടും പൂനെയിലും ചെന്നൈയിലുമായാണു ചുള്ളിക്കാട്ട്, മായാട്ട് കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾ സ്ഥിരതാമസമാക്കിയിട്ടുള്ളത്.
കഴിഞ്ഞ അവധിക്കു പൂനെയിലെ വീട്ടിലെത്തിയശേഷം മാതൃ സഹോദരിയുടെ മകള്‍ ശ്രീതിയുടെ ചെന്നൈയിലെ വീട്ടിൽ ശശിധരൻ പോയിരുന്നു. ശ്രീതിയുടെ ഭര്‍ത്താവ് ശബരിമലയ്ക്കു പോകുന്നതിന്റെ ഭാഗമായി ഒരുക്കിയ ഭജനയിലും പങ്കെടുത്തു. കൂടപ്പിറപ്പുകളോടു സ്നേഹം പുലര്‍ത്തിയിരുന്ന പവിത്രമായ മനസിന്റെ ഉടമയായിരുന്നു ശശിധരനെന്നു മാതൃസഹോദരങ്ങളായ ചുള്ളിക്കാട്ട് രാധാകൃഷ്ണനും തളിയിക്കര മായാട്ട് ഉഷയും പറഞ്ഞു. പ്രളയത്തിനിരയായ ഉഷയ്ക്കു സാമ്പത്തിക സഹായം അദ്ദേഹം എത്തിച്ചു നല്‍കിയിരുന്നു.
വെള്ളിയാഴ്ച സന്ധ്യക്കു പട്രോളിംഗിനിടെയാണു സ്ഫോടനത്തില്‍ മേജര്‍ ശശിധരൻ ധീരരക്തസാക്ഷിയായത്. മൃതദേഹം ശനിയാഴ്ച രാത്രിയോടെ പൂനെയിലെ വീട്ടിലത്തെിച്ചു. ശശിയുടെ വീരമൃത്യു അറിഞ്ഞയുടന്‍ മാതൃസഹോദരി സുധ, ഭര്‍ത്താവ് ഉണ്ണികൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ ചെങ്ങമനാടുനിന്നു പൂനെയിലേക്കു തിരിച്ചിട്ടുണ്ട്.
വലുതായപ്പോൾ ജോലിയുടെ തിരക്കിൽപ്പെട്ടിട്ടും നാട്ടിലെത്താൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഒട്ടേറെ സുഹൃത്തുക്കൾ ശശിധരൻനായർക്ക് ഇവിടെയുണ്ട്. ഇരുപതാമത്തെ വയസില്‍ കരസേനയില്‍ ചേര്‍ന്ന ശശിധരന് പത്തു വര്‍ഷത്തിനുള്ളില്‍ മേജറായി.
അച്ഛൻ വിജയനും മുത്തച്ഛൻ ഭാസ്കരന് നായരും റെയില്‍വേ ജീവനക്കാരായിരുന്നു. അതാണു കുടുംബം പൂനെയില്‍ സ്ഥിരതാമസമാക്കാന്‍ കാരണമായത്. നാട്ടിലെ വിവാഹം, ഉത്സവം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം ഇവർ പങ്കെടുക്കാൻ എത്തിയിരുന്നു.
ശശിധരനു വരാന്‍ സാധിക്കാത്തപ്പോള്‍ ഭാര്യ തൃപ്തിയെ പറഞ്ഞയയ്ക്കാറായിരുന്നു പതിവ്. കഴിഞ്ഞ ഏപ്രിലില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ തൃപ്തി ചെങ്ങമനാട്ടെത്തിയിരുന്നു.
മുത്തച്ഛൻ ഭാസ്കരന് നായരുടെ ഏക സഹോദരിയുടെ ആറ് മക്കളില്‍ ജീവിച്ചിരിക്കുന്ന അമ്മിണിയമ്മ, രാജശേഖരന് നായർ, രാധാകൃഷ്ണന്‍നായർ എന്നിവർ തറവാട് വീടിനടുത്തും സമീപത്തുമായാണ് താമസിക്കുന്നത്. ചെങ്ങമനാട്ടും പൂനെയിലും ചെന്നൈയിലുമായാണു ചുള്ളിക്കാട്ട്, മായാട്ട് കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾ സ്ഥിരതാമസമാക്കിയിട്ടുള്ളത്.
കഴിഞ്ഞ അവധിക്കു പൂനെയിലെ വീട്ടിലെത്തിയശേഷം മാതൃ സഹോദരിയുടെ മകള്‍ ശ്രീതിയുടെ ചെന്നൈയിലെ വീട്ടിൽ ശശിധരൻ പോയിരുന്നു. ശ്രീതിയുടെ ഭര്‍ത്താവ് ശബരിമലയ്ക്കു പോകുന്നതിന്റെ ഭാഗമായി ഒരുക്കിയ ഭജനയിലും പങ്കെടുത്തു. കൂടപ്പിറപ്പുകളോടു സ്നേഹം പുലര്‍ത്തിയിരുന്ന പവിത്രമായ മനസിന്റെ ഉടമയായിരുന്നു ശശിധരനെന്നു മാതൃസഹോദരങ്ങളായ ചുള്ളിക്കാട്ട് രാധാകൃഷ്ണനും തളിയിക്കര മായാട്ട് ഉഷയും പറഞ്ഞു. പ്രളയത്തിനിരയായ ഉഷയ്ക്കു സാമ്പത്തിക സഹായം അദ്ദേഹം എത്തിച്ചു നല്‍കിയിരുന്നു.
വെള്ളിയാഴ്ച സന്ധ്യക്കു പട്രോളിംഗിനിടെയാണു സ്ഫോടനത്തില്‍ മേജര്‍ ശശിധരൻ ധീരരക്തസാക്ഷിയായത്. മൃതദേഹം ശനിയാഴ്ച രാത്രിയോടെ പൂനെയിലെ വീട്ടിലത്തെിച്ചു. ശശിയുടെ വീരമൃത്യു അറിഞ്ഞയുടന്‍ മാതൃസഹോദരി സുധ, ഭര്‍ത്താവ് ഉണ്ണികൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബന്ധുക്കള്‍ ചെങ്ങമനാടുനിന്നു പൂനെയിലേക്കു തിരിച്ചിട്ടുണ്ട്.