കോഴിക്കോട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്തടയാൻ നേതാക്കള്‍ക്കൊപ്പം പങ്കെടുത്തവരെക്കുറിച്ചും റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്) അന്വേഷിക്കുന്നു.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ സിഐടിയു ജില്ലാസെക്രട്ടറി പി.കെ. മുകന്ദൻ ഉള്‍പ്പെടെ നാലുപേര്ക്കെതിരേയായിരുന്നു ആര്‍പിഎഫ് കേസെടുത്തത്. അതേസമയം നാലു വനിതകള്‍ ഉള്‍പ്പെടെ നൂറുപേര് സമരത്തില്‍ പങ്കെടുത്തുവെന്നാണ് ആര്‍പിഎഫ് വ്യക്തമാക്കുന്നത്. പങ്കെടുത്ത മുഴുവനാളുകളുടേയും ദൃശ്യങ്ങള്‍ പരിശോധിക്കാനാണിപ്പോള് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ട്രെയിന്തടഞ്ഞവരെല്ലാം നഷ്ടപരിഹാര തുക നല്‍കേണ്ടിവരുമെന്ന സൂചനയാണ് ആര്‍പിഎഫ് നല്‍കുന്നത്. ആര്‍പിഎഫ് രജിസ്റ്റര്‍ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പോലും വിലക്കുണ്ടാവും. സാധാരണ ട്രെയിന്തടയലിന് കേസെടുത്താല്‍ സ്റ്റേഷന് ജാമ്യം ലഭിക്കുകയും കോടതിയില്‍ പിഴയടച്ചാല്‍ കേസൊഴിവാകുകയും ചെയ്യും. എന്നാല്‍ പിഴയിനത്തില്‍ കനത്ത നടപടി സ്വീകരിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് 400 രൂപ മുതല്‍ 800 രൂപ വരെ പ്രവര്‍ത്തന നഷ്ടം എന്ന ഇനത്തില്‍ പിഴ ഈടാക്കാനാണ് ആര്‍പിഎഫിനു റെയില്‍വേ സാമ്പത്തിക വിഭാഗം ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ പണിമുടക്കിന്റെ ആദ്യദിവസമാണ് ട്രെയിന്‍ തടഞ്ഞത്. സംഭവത്തില്‍ സിഐടിയു ജില്ലാസെക്രട്ടറിയെ കൂടാതെ ഫറോക്ക് കാമ്പുറത്ത് സ്വദേശി ബഷീര്‍ പാണ്ടികശാല, വെസ്റ്റ്ഹില്‍ സ്വദേശി സി.പി.സുലൈമാന്‍, കല്ലായി സ്വദേശി പി.കെ.നാസര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. എട്ടിനു രാവിലെ 7.43 ന് കോഴിക്കോട് റെയില്വേസ്റ്റേഷന് നാലാം പ്ലാറ്റ്ഫോമിലേക്കെത്തിയ ചെന്നൈ-മംഗളുരു സെന്‍ട്രല്‍ മെയിലാണ് തടഞ്ഞത്.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ സിഐടിയു ജില്ലാസെക്രട്ടറി പി.കെ. മുകന്ദൻ ഉള്‍പ്പെടെ നാലുപേര്ക്കെതിരേയായിരുന്നു ആര്‍പിഎഫ് കേസെടുത്തത്. അതേസമയം നാലു വനിതകള്‍ ഉള്‍പ്പെടെ നൂറുപേര് സമരത്തില്‍ പങ്കെടുത്തുവെന്നാണ് ആര്‍പിഎഫ് വ്യക്തമാക്കുന്നത്. പങ്കെടുത്ത മുഴുവനാളുകളുടേയും ദൃശ്യങ്ങള്‍ പരിശോധിക്കാനാണിപ്പോള് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ട്രെയിന്തടഞ്ഞവരെല്ലാം നഷ്ടപരിഹാര തുക നല്‍കേണ്ടിവരുമെന്ന സൂചനയാണ് ആര്‍പിഎഫ് നല്‍കുന്നത്. ആര്‍പിഎഫ് രജിസ്റ്റര്‍ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പോലും വിലക്കുണ്ടാവും. സാധാരണ ട്രെയിന്തടയലിന് കേസെടുത്താല്‍ സ്റ്റേഷന് ജാമ്യം ലഭിക്കുകയും കോടതിയില്‍ പിഴയടച്ചാല്‍ കേസൊഴിവാകുകയും ചെയ്യും. എന്നാല്‍ പിഴയിനത്തില്‍ കനത്ത നടപടി സ്വീകരിക്കാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിട്ടിന് 400 രൂപ മുതല്‍ 800 രൂപ വരെ പ്രവര്‍ത്തന നഷ്ടം എന്ന ഇനത്തില്‍ പിഴ ഈടാക്കാനാണ് ആര്‍പിഎഫിനു റെയില്‍വേ സാമ്പത്തിക വിഭാഗം ശിപാര്‍ശ നല്‍കിയിരിക്കുന്നത്.
കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ പണിമുടക്കിന്റെ ആദ്യദിവസമാണ് ട്രെയിന്‍ തടഞ്ഞത്. സംഭവത്തില്‍ സിഐടിയു ജില്ലാസെക്രട്ടറിയെ കൂടാതെ ഫറോക്ക് കാമ്പുറത്ത് സ്വദേശി ബഷീര്‍ പാണ്ടികശാല, വെസ്റ്റ്ഹില്‍ സ്വദേശി സി.പി.സുലൈമാന്‍, കല്ലായി സ്വദേശി പി.കെ.നാസര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. എട്ടിനു രാവിലെ 7.43 ന് കോഴിക്കോട് റെയില്വേസ്റ്റേഷന് നാലാം പ്ലാറ്റ്ഫോമിലേക്കെത്തിയ ചെന്നൈ-മംഗളുരു സെന്‍ട്രല്‍ മെയിലാണ് തടഞ്ഞത്.