തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സ്ഥാനാർഥി നിർണയം ഉണ്ടാകില്ലെന്നു കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. ഗ്രൂപ്പിന്റെ ബലത്തിൽ സ്ഥാനാർഥിയാകാമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ലെന്നു കെപിസിസി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടി ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള നടപടി ഉടൻ തുടങ്ങാൻ സംസ്ഥാന ഘടകങ്ങൾക്കു ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥികളെ മുകളിലുള്ള ഏതാനും പേർ കൂടിയിരുന്നു തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർഥികളെയെല്ലാം നിശ്ചയിക്കും.
കാലം ആഗ്രഹിക്കുന്ന മാറ്റങ്ങൾ പാർട്ടിയിലുണ്ടാവണമെന്ന നിലപാടുള്ളയാളാണു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുകയാണു പ്രധാനം. പരമ്പരാഗതമായി പിന്തുണച്ചുപോന്ന ചില വിഭാഗങ്ങൾ തെറ്റിദ്ധാരണ മൂലം കഴി ഞ്ഞ തവണ അകന്നുപോയി.
അവരുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരാനാകണം. എന്തുവിട്ടുവീഴ്ച ചെയ്തും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് മോദി ഭരണത്തിന് അന്ത്യം കുറിക്കുകയാണു ലക്ഷ്യം. കോണ്‍ഗ്രസ് ഒറ്റയ്ക്കു വിചാരിച്ചാൽ ഈ ഭരണം അവസാനിപ്പിക്കാനാവില്ല.
കോണ്‍ഗ്രസ് മുന്നിൽ നിന്നു നയിക്കാതെ മോദിഭരണം അവസാനിപ്പിക്കാനാവില്ല. ആവശ്യമുള്ള സംസ്ഥാനങ്ങളിൽ സഹകരിക്കാവുന്ന കക്ഷികളുമായി ചേർന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. കുരുക്ഷേത്ര യുദ്ധത്തിന്റെ വർഷമാണിത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണു നടക്കാൻ പോകുന്നത്. അടുത്ത തവണ കൂടി കൈപ്പിഴ സംഭവിച്ച് ഒരിക്കൽക്കൂടി ആർഎസ്എസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ആദ്യം തകർക്കപ്പെടുന്നത് നമ്മുടെ ഭരണഘടനയായിരിക്കുമെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടാണു ശരി. ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണു സിപിഎം നടത്തിയത്. ഇതു ജനങ്ങൾക്കിടയിൽ എത്തിക്കാൻ കഴിയണം. മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തുചാട്ടമാണു ശബരിമല പ്രശ്നം സങ്കീർണമാക്കിയത്. അനുരഞ്ജത്തിന്റേത് അല്ല, മറിച്ച് അഹന്തയുടെയും പ്രകോപനത്തിന്റെയും ഭാഷയായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ആന്റണി പരിഹസിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടി ജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള നടപടി ഉടൻ തുടങ്ങാൻ സംസ്ഥാന ഘടകങ്ങൾക്കു ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥികളെ മുകളിലുള്ള ഏതാനും പേർ കൂടിയിരുന്നു തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ല. ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർഥികളെയെല്ലാം നിശ്ചയിക്കും.
കാലം ആഗ്രഹിക്കുന്ന മാറ്റങ്ങൾ പാർട്ടിയിലുണ്ടാവണമെന്ന നിലപാടുള്ളയാളാണു കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുകയാണു പ്രധാനം. പരമ്പരാഗതമായി പിന്തുണച്ചുപോന്ന ചില വിഭാഗങ്ങൾ തെറ്റിദ്ധാരണ മൂലം കഴി ഞ്ഞ തവണ അകന്നുപോയി.
അവരുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരാനാകണം. എന്തുവിട്ടുവീഴ്ച ചെയ്തും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് മോദി ഭരണത്തിന് അന്ത്യം കുറിക്കുകയാണു ലക്ഷ്യം. കോണ്‍ഗ്രസ് ഒറ്റയ്ക്കു വിചാരിച്ചാൽ ഈ ഭരണം അവസാനിപ്പിക്കാനാവില്ല.
കോണ്‍ഗ്രസ് മുന്നിൽ നിന്നു നയിക്കാതെ മോദിഭരണം അവസാനിപ്പിക്കാനാവില്ല. ആവശ്യമുള്ള സംസ്ഥാനങ്ങളിൽ സഹകരിക്കാവുന്ന കക്ഷികളുമായി ചേർന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും. കുരുക്ഷേത്ര യുദ്ധത്തിന്റെ വർഷമാണിത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണു നടക്കാൻ പോകുന്നത്. അടുത്ത തവണ കൂടി കൈപ്പിഴ സംഭവിച്ച് ഒരിക്കൽക്കൂടി ആർഎസ്എസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ആദ്യം തകർക്കപ്പെടുന്നത് നമ്മുടെ ഭരണഘടനയായിരിക്കുമെന്നും ആന്റണി പറഞ്ഞു.
ശബരിമല വിഷയത്തിൽ കോണ്‍ഗ്രസിന്റെ നിലപാടാണു ശരി. ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണു സിപിഎം നടത്തിയത്. ഇതു ജനങ്ങൾക്കിടയിൽ എത്തിക്കാൻ കഴിയണം. മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്തുചാട്ടമാണു ശബരിമല പ്രശ്നം സങ്കീർണമാക്കിയത്. അനുരഞ്ജത്തിന്റേത് അല്ല, മറിച്ച് അഹന്തയുടെയും പ്രകോപനത്തിന്റെയും ഭാഷയായിരുന്നു മുഖ്യമന്ത്രിയുടേതെന്നും ആന്റണി പരിഹസിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.