തിരുവനന്തപുരം: മുഖ്യമന്ത്രിയെ താൻ നേരത്തെ അറിയിച്ച അഭിപ്രായത്തിനു വിധേയമായാണ് 209 തടവുകാരെ വിട്ടയച്ച ഉത്തരവെന്നു ഗവർണർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അഭിപ്രായമെന്താണെന്ന കാര്യം ഫയലിൽ കാണാനില്ല.
2010 നവംബർ 15നു മുഖ്യമന്ത്രിയോടു തന്റെ അഭിപ്രായം പറഞ്ഞിരുന്നെന്നാണു ഗവർണർ വ്യക്തമാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കത്ത് ഫയലിലില്ല. തടവുകാരെ വിട്ടയയ്ക്കുന്നതിലുള്ള ആശങ്ക പങ്കുവച്ചാണു ഗവർണർ 2011 നവംബർ 13ന് അനുമതി നൽകിയത്. ഇതിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടിയെന്നും കാണാം. എന്നാൽ 2011 ഫെബ്രുവരി 18ന് ഉത്തരവ് ഇറങ്ങി.
ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതും ഇവർക്കു സൗകര്യമൊരുക്കാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണു ശിക്ഷായിളവ് നൽകുന്നതെന്നു ഫയലിൽ പറയുന്നു. പത്തു വർഷം തടവനുഭവിച്ചവർക്കു മാനസാന്തരമുണ്ടായിട്ടുണ്ടെന്നും ഇവർ സമൂഹത്തിനു ഭീഷണി ആകില്ലെന്നും പറയുന്നുണ്ട്. എന്നാൽ ജീവപര്യന്തം തടവുകാർക്കു 14 വർഷത്തെ ശിക്ഷയെങ്കിലും അനുഭവിക്കാതെ ഇളവു നൽകരുതെന്ന വ്യവസ്ഥ പരിഗണിച്ചില്ല. ഈ വ്യവസ്ഥ പാലിക്കണമെന്ന കാര്യം സുപ്രീം കോടതി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥ പാലിക്കാതെ ശിക്ഷായിളവിനുള്ള അധികാരം വിനിയോഗിക്കുന്നതു നിയമവിരുദ്ധമാണ്. 2010 ലെ റിപ്പബ്ളിക് ദിനത്തിൽ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ജയിൽ എഡിജിപിയിൽനിന്നു ശിപാർശ തേടിയെങ്കിലും ഇതു സമയബന്ധിതമായി പൂർത്തിയാക്കിയില്ല. പിന്നീടാണ് പത്ത് വർഷം തടവനുഭവിച്ചവരെ വിട്ടയയ്ക്കാൻ ശിപാർശ തേടിയത്.
ജയിൽ ഡിജിപി 305 പേരുടെ ലിസ്റ്റാണ് നൽകിയത്. ഇതിനൊപ്പം പോലീസിന്റെയും അതതു ജയിലുകളിലെ പ്രൊബേഷണറി ഓഫീസർമാരുടെയും റിപ്പോർട്ടുകളും നൽകി. ഈ ലിസ്റ്റിൽനിന്നു 215 പേരെ സർക്കാർ വിട്ടയക്കാൻ തീരുമാനിച്ചു. ഒരു റിപ്പോർട്ട് മാത്രം അനുകൂലമായവരെ എങ്ങനെയാണു വിട്ടയക്കാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല.
ശിക്ഷയിളവ് കാരണം കാണിക്കാതെ
തിരുവനന്തപുരം: മന്ത്രിസഭയുടെ ശിപാർശയനുസരിച്ചു ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരമുള്ള അധികാരം വിനിയോഗിച്ചു ഗവർണറാണു ശിക്ഷായിളവ് നൽകുന്നത്. അധികാരം വിനിയോഗിക്കുന്പോൾ പൊതുജന താല്പര്യം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്നാൽ 209 തടവുകാർക്കു ശിക്ഷയിളവു നൽകിയതു പൊതുതാത്പര്യം മുൻനിർത്തിയല്ല. ഇവർക്ക് ഇളവ് നൽകാനുള്ള മതിയായ കാരണമെന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല.
ശി ക്ഷയിളവു നൽകി ഉത്തരവിറക്കാൻ കാരണം എന്താണെന്നു ബന്ധപ്പെട്ട കക്ഷികളോടു വിശദീകരിക്കണമെന്നില്ലെന്നു പറയുന്പോൾ മതിയായ കാരണം ഇല്ലാതെ മോചിപ്പിക്കാം എന്ന് അർഥമില്ല. കാരണം കാണിക്കാൻ ബാധ്യതയില്ലാത്തതിനാൽ സർക്കാരിന്റെ തീരുമാനം ജുഡീഷൽ പരിശോധനയ്ക്കു പുറത്തുള്ള കാര്യമാണെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. ശിക്ഷായിളവിന്റെ കാര്യം പരിഗണിക്കുന്പോൾ ഇരയുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനൊന്നാകെയും ഇതുമൂലം ഉണ്ടാകുന്ന ഫലം, ഭാവിയിൽ ഇതൊരു കീഴ്വഴക്കമാവുന്നില്ലെന്ന ഉറപ്പ് തുടങ്ങിയവ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
2010 നവംബർ 15നു മുഖ്യമന്ത്രിയോടു തന്റെ അഭിപ്രായം പറഞ്ഞിരുന്നെന്നാണു ഗവർണർ വ്യക്തമാക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കത്ത് ഫയലിലില്ല. തടവുകാരെ വിട്ടയയ്ക്കുന്നതിലുള്ള ആശങ്ക പങ്കുവച്ചാണു ഗവർണർ 2011 നവംബർ 13ന് അനുമതി നൽകിയത്. ഇതിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം തേടിയെന്നും കാണാം. എന്നാൽ 2011 ഫെബ്രുവരി 18ന് ഉത്തരവ് ഇറങ്ങി.
ജയിലുകളിൽ തടവുകാരുടെ എണ്ണം വർധിക്കുന്നതും ഇവർക്കു സൗകര്യമൊരുക്കാനുള്ള ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണു ശിക്ഷായിളവ് നൽകുന്നതെന്നു ഫയലിൽ പറയുന്നു. പത്തു വർഷം തടവനുഭവിച്ചവർക്കു മാനസാന്തരമുണ്ടായിട്ടുണ്ടെന്നും ഇവർ സമൂഹത്തിനു ഭീഷണി ആകില്ലെന്നും പറയുന്നുണ്ട്. എന്നാൽ ജീവപര്യന്തം തടവുകാർക്കു 14 വർഷത്തെ ശിക്ഷയെങ്കിലും അനുഭവിക്കാതെ ഇളവു നൽകരുതെന്ന വ്യവസ്ഥ പരിഗണിച്ചില്ല. ഈ വ്യവസ്ഥ പാലിക്കണമെന്ന കാര്യം സുപ്രീം കോടതി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. വ്യവസ്ഥ പാലിക്കാതെ ശിക്ഷായിളവിനുള്ള അധികാരം വിനിയോഗിക്കുന്നതു നിയമവിരുദ്ധമാണ്. 2010 ലെ റിപ്പബ്ളിക് ദിനത്തിൽ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ജയിൽ എഡിജിപിയിൽനിന്നു ശിപാർശ തേടിയെങ്കിലും ഇതു സമയബന്ധിതമായി പൂർത്തിയാക്കിയില്ല. പിന്നീടാണ് പത്ത് വർഷം തടവനുഭവിച്ചവരെ വിട്ടയയ്ക്കാൻ ശിപാർശ തേടിയത്.
ജയിൽ ഡിജിപി 305 പേരുടെ ലിസ്റ്റാണ് നൽകിയത്. ഇതിനൊപ്പം പോലീസിന്റെയും അതതു ജയിലുകളിലെ പ്രൊബേഷണറി ഓഫീസർമാരുടെയും റിപ്പോർട്ടുകളും നൽകി. ഈ ലിസ്റ്റിൽനിന്നു 215 പേരെ സർക്കാർ വിട്ടയക്കാൻ തീരുമാനിച്ചു. ഒരു റിപ്പോർട്ട് മാത്രം അനുകൂലമായവരെ എങ്ങനെയാണു വിട്ടയക്കാൻ തീരുമാനിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല.
ശിക്ഷയിളവ് കാരണം കാണിക്കാതെ
തിരുവനന്തപുരം: മന്ത്രിസഭയുടെ ശിപാർശയനുസരിച്ചു ഭരണഘടനയിലെ ആർട്ടിക്കിൾ 161 പ്രകാരമുള്ള അധികാരം വിനിയോഗിച്ചു ഗവർണറാണു ശിക്ഷായിളവ് നൽകുന്നത്. അധികാരം വിനിയോഗിക്കുന്പോൾ പൊതുജന താല്പര്യം സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം. എന്നാൽ 209 തടവുകാർക്കു ശിക്ഷയിളവു നൽകിയതു പൊതുതാത്പര്യം മുൻനിർത്തിയല്ല. ഇവർക്ക് ഇളവ് നൽകാനുള്ള മതിയായ കാരണമെന്താണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുമില്ല.
ശി ക്ഷയിളവു നൽകി ഉത്തരവിറക്കാൻ കാരണം എന്താണെന്നു ബന്ധപ്പെട്ട കക്ഷികളോടു വിശദീകരിക്കണമെന്നില്ലെന്നു പറയുന്പോൾ മതിയായ കാരണം ഇല്ലാതെ മോചിപ്പിക്കാം എന്ന് അർഥമില്ല. കാരണം കാണിക്കാൻ ബാധ്യതയില്ലാത്തതിനാൽ സർക്കാരിന്റെ തീരുമാനം ജുഡീഷൽ പരിശോധനയ്ക്കു പുറത്തുള്ള കാര്യമാണെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. ശിക്ഷായിളവിന്റെ കാര്യം പരിഗണിക്കുന്പോൾ ഇരയുടെ കുടുംബാംഗങ്ങൾക്കും സമൂഹത്തിനൊന്നാകെയും ഇതുമൂലം ഉണ്ടാകുന്ന ഫലം, ഭാവിയിൽ ഇതൊരു കീഴ്വഴക്കമാവുന്നില്ലെന്ന ഉറപ്പ് തുടങ്ങിയവ പരിശോധിക്കണമെന്നും കോടതി പറഞ്ഞു.