തിരുവനന്തപുരം : പ്രളയമുണ്ടായി അഞ്ചു മാസം കഴിഞ്ഞിട്ടും എല്ലാം നഷ്ടപ്പെട്ടവർ ഇപ്പോഴും വെറും കൈയോടെ നിൽക്കുകയാണെന്നും സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ പൂർണമായ പരാജയമാണ്. പ്രളയത്തിൽപ്പെട്ടവർക്കു മുഖ്യമന്ത്രി പ്രഖ്യാപിച്ച സഹായങ്ങളൊന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം പ്രളയബാധിതമായ ഏഴു താലൂക്കുകൾ പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ സന്ദർശിച്ചുവെന്നും ലഭിച്ച പരാതികൾ കളക്ടർക്കു നൽകിയെന്നും അദ്ദേ ഹം പറഞ്ഞു.
പ്രളയത്തിൽപ്പെട്ടവർക്ക് അർഹമായ സഹായം നിസാര കാര്യങ്ങളുടെ പേരിൽ നിഷേധിക്കു കയാണ്. കളക്ടർമാർ ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണു കൈക്കൊള്ളുന്നത്. ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതു വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. റവന്യു സെക്രട്ടറിയോട് കാര്യങ്ങൾ പറഞ്ഞാൽ പരിശോധിക്കാമെന്നു പറയുന്നതല്ലാതെ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും റവന്യുവകുപ്പ് നിദ്രയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 15-നു ചാലക്കുടിയും 17-നു കുട്ടനാടും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോർജുമായി ഒരു ചർച്ചയും ഇതുവരെയും നടത്തിയിട്ടില്ല. കോണ്‍ഗ്രസും യുഡിഎഫും പൂർണമായും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലാണ്. പുനഃസംഘടനാ കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രളയത്തിൽപ്പെട്ടവർക്ക് അർഹമായ സഹായം നിസാര കാര്യങ്ങളുടെ പേരിൽ നിഷേധിക്കു കയാണ്. കളക്ടർമാർ ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണു കൈക്കൊള്ളുന്നത്. ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതു വായിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. റവന്യു സെക്രട്ടറിയോട് കാര്യങ്ങൾ പറഞ്ഞാൽ പരിശോധിക്കാമെന്നു പറയുന്നതല്ലാതെ അദ്ദേഹം ഒന്നും ചെയ്യുന്നില്ലെന്നും റവന്യുവകുപ്പ് നിദ്രയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 15-നു ചാലക്കുടിയും 17-നു കുട്ടനാടും സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോർജുമായി ഒരു ചർച്ചയും ഇതുവരെയും നടത്തിയിട്ടില്ല. കോണ്‍ഗ്രസും യുഡിഎഫും പൂർണമായും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലാണ്. പുനഃസംഘടനാ കാര്യങ്ങളിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.