പന്തളം: പന്തളത്തുനിന്ന് ഇന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാൻ ഇന്നലെ രാത്രിവരെ പോലീസ് അനുമതി നൽകിയത് 155 പേർക്ക്. പന്തളം പോലീസ് സ്റ്റേഷനിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സഹിതം ലഭിച്ച 160 അപേക്ഷകളിൽ 155 എണ്ണവും അംഗീകരിച്ച് അനുമതി നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പന്തളം കൊട്ടാരം ഉപദേശകസമിതിയുടെ ശിപാർശ പ്രകാരം 200 പേർക്ക് ദേവസ്വം ബോർഡും അനുമതി നൽകിയിട്ടുണ്ട്.
ശബരിമല സമരത്തിൽ സജീവ പങ്കാളികളായവരെയും റിമാൻഡിൽ കഴിഞ്ഞവരെയും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന പോലീസ് നിർദേശം പന്തളം കൊട്ടാരവും ദേവസ്വം ബോർഡും നിരാകരിച്ചതിനേ തുടർന്ന് നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ പോലീസും വരുത്തി.
തിരുവാഭരണ പേടകം ചുമക്കുന്ന 22 പേർ, ആറ് സഹായികൾ, പല്ലക്ക് ചുമക്കുന്ന 12 പേർ എന്നിവരുടെ പട്ടിക പന്തളം കൊട്ടാരവും വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡിനു കൈമാറി. ഇവർക്ക് ബോർഡ് തിരിച്ചറിയൽ കാർഡ് നൽകിത്തുടങ്ങി. കൊട്ടാരത്തിന്റെയും ഉപദേശക സമിതിയുടെയും ശിപാർശയനുസരിച്ചാണ് ബോർഡ് തിരിച്ചറിയൽ കാർഡ് നൽകിയത്.
സമരത്തിൽ പങ്കെടുത്തവർക്കും റിമാൻഡിൽ കഴിയുന്നവർക്കും തിരിച്ചറിയൽ കാർഡ് എടുക്കാൻ ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതിലുളള പ്രതിഷേധം കൊട്ടാരം ഭാരവാഹികൾ ഡിജിപിയെ അറിയിച്ചിരുന്നു. പോലീസ് നിർദേശം സ്വീകാര്യമല്ലെന്നും പറഞ്ഞു. അതേസമയം, കൊലപാതകമടക്കം ക്രിമിനിൽ പശ്ചാത്തലമുളളവരെ ഉദ്ദേശിച്ചാണ് കത്തു നൽകിയതെന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയും വിശദീകരിച്ചു.
ശബരിമല സമരത്തിൽ സജീവ പങ്കാളികളായവരെയും റിമാൻഡിൽ കഴിഞ്ഞവരെയും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന പോലീസ് നിർദേശം പന്തളം കൊട്ടാരവും ദേവസ്വം ബോർഡും നിരാകരിച്ചതിനേ തുടർന്ന് നിയന്ത്രണങ്ങളിൽ ചെറിയ ഇളവുകൾ പോലീസും വരുത്തി.
തിരുവാഭരണ പേടകം ചുമക്കുന്ന 22 പേർ, ആറ് സഹായികൾ, പല്ലക്ക് ചുമക്കുന്ന 12 പേർ എന്നിവരുടെ പട്ടിക പന്തളം കൊട്ടാരവും വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോർഡിനു കൈമാറി. ഇവർക്ക് ബോർഡ് തിരിച്ചറിയൽ കാർഡ് നൽകിത്തുടങ്ങി. കൊട്ടാരത്തിന്റെയും ഉപദേശക സമിതിയുടെയും ശിപാർശയനുസരിച്ചാണ് ബോർഡ് തിരിച്ചറിയൽ കാർഡ് നൽകിയത്.
സമരത്തിൽ പങ്കെടുത്തവർക്കും റിമാൻഡിൽ കഴിയുന്നവർക്കും തിരിച്ചറിയൽ കാർഡ് എടുക്കാൻ ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതിലുളള പ്രതിഷേധം കൊട്ടാരം ഭാരവാഹികൾ ഡിജിപിയെ അറിയിച്ചിരുന്നു. പോലീസ് നിർദേശം സ്വീകാര്യമല്ലെന്നും പറഞ്ഞു. അതേസമയം, കൊലപാതകമടക്കം ക്രിമിനിൽ പശ്ചാത്തലമുളളവരെ ഉദ്ദേശിച്ചാണ് കത്തു നൽകിയതെന്ന് ജില്ലാ കളക്ടറും പോലീസ് മേധാവിയും വിശദീകരിച്ചു.