തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതിയും പൊതുഅവസ്ഥയും പരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം. പാർട്ടിക്കു തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നു മാത്രമാണ് ഒരു ലോക്സഭാംഗം ഉള്ളത്. സി.എൻ.ജയദേവനാണു ഇവിടത്തെ എംപി.
കൂടാതെ പാർട്ടി മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, വയനാട് മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതിയെ സംബന്ധിച്ചും ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ഈ മാസം അവസാനം ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ നാലു മണ്ഡലങ്ങളെയും സംബന്ധിച്ചുള്ള വിശദമായ പരിശോധന നടത്തും.
ഈ മാസം 17-നു ഇടതുമുന്നണി യോഗം ചേരുമ്പോൾ സീറ്റുകളെ സംബന്ധിച്ചു തീരുമാനമൊന്നും കൈക്കൊള്ളാൻ സാധ്യതയില്ലെങ്കിലും ചില സീറ്റുകളെ സംബന്ധിച്ചു പ്രാഥമിക ചർച്ച നടന്നേക്കും. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലും ഇക്കാര്യത്തിൽ പരിശോധന വേണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
ശബരിമല സംസ്ഥാനത്ത് ഒരു രാഷ്ട്രീയ വിഷയമായി മാറിയതിനാൽ തെരഞ്ഞെടുപ്പിലും ഈ വിഷയം സജീവ ചർച്ചയാകുമെന്നു സംസ്ഥാന കൗണ്‍സിൽ വിലയിരുത്തി.
കൂടാതെ പാർട്ടി മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, വയനാട് മണ്ഡലങ്ങളിലെ രാഷ്ട്രീയ സ്ഥിതിയെ സംബന്ധിച്ചും ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ഈ മാസം അവസാനം ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ നാലു മണ്ഡലങ്ങളെയും സംബന്ധിച്ചുള്ള വിശദമായ പരിശോധന നടത്തും.
ഈ മാസം 17-നു ഇടതുമുന്നണി യോഗം ചേരുമ്പോൾ സീറ്റുകളെ സംബന്ധിച്ചു തീരുമാനമൊന്നും കൈക്കൊള്ളാൻ സാധ്യതയില്ലെങ്കിലും ചില സീറ്റുകളെ സംബന്ധിച്ചു പ്രാഥമിക ചർച്ച നടന്നേക്കും. ഇന്നലെ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവിലും ഇക്കാര്യത്തിൽ പരിശോധന വേണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
ശബരിമല സംസ്ഥാനത്ത് ഒരു രാഷ്ട്രീയ വിഷയമായി മാറിയതിനാൽ തെരഞ്ഞെടുപ്പിലും ഈ വിഷയം സജീവ ചർച്ചയാകുമെന്നു സംസ്ഥാന കൗണ്‍സിൽ വിലയിരുത്തി.