തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ സംസ്ഥാന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (സോട്ടോ) സ്ഥാപിക്കാൻ അനുമതിയായി. ദേശീയ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് അംഗീകാരം നൽകിയത്. ഇതോടെ കേരളത്തിലെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിക്ക് പുതുജീവൻ ലഭിക്കും. സോട്ടോ സ്ഥാപിക്കുന്നതിന് 59.60 ലക്ഷം രൂപയുടെ ഗ്രാന്റും കേന്ദ്രം അനുവദിച്ചു.
ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളജിൽ സോട്ടോ സ്ഥാപിക്കുന്നത്. എയിംസ് പോലെയുള്ള സ്ഥാപനങ്ങൾക്കാണ് സാധാരണ ഇതിനുള്ള അനുമതി ലഭിക്കാറുള്ളത്. അവയവദാനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനൊപ്പം അവയവ ദാന നിയമം അനുസരിച്ചാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടക്കുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഉറപ്പുവരുത്തുകയും വേണം. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഗ്രാന്റ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കും.
മൃതസഞ്ജീവനിയുടെ ഏകോപനത്തിനായി കേരള നെറ്റ്വർക്ക് ഓഫ് ഓർഗൻ ഷെയറിംഗ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഭാഗമായി നേരത്തേ മുതൽ പ്രവർത്തിക്കുന്നുണ്ട്. സോട്ടോ സ്ഥാപിതമാകുന്നതോടെ അവയവദാന പ്രക്രിയ കൂടുതൽ സുതാര്യവും വേഗവും കൈവരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേരളത്തിൽ അവയവദാനം കൂടുതൽ നടക്കുന്ന മേഖലയായി പരിഗണിച്ച് എറണാകുളത്ത് പ്രത്യേക സോൺ സ്ഥാപിക്കാൻ നടപടിയായിട്ടുണ്ട്. ഇവിടെ ഒരു നെഫ്രോളജി ഡോക്ടർ, രണ്ട് കോ-ഓർഡിനേറ്റർമാർ, കൗൺസിലർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പുവരുത്തും. അവയവദാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി മസ്തിഷ്കമരണ നിർണയത്തിന് ഡെപ്യൂട്ടി ഡിഎംഒ നോഡൽ ഓഫീസറായി സർക്കാർ വിദഗ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളജിൽ സോട്ടോ സ്ഥാപിക്കുന്നത്. എയിംസ് പോലെയുള്ള സ്ഥാപനങ്ങൾക്കാണ് സാധാരണ ഇതിനുള്ള അനുമതി ലഭിക്കാറുള്ളത്. അവയവദാനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനൊപ്പം അവയവ ദാന നിയമം അനുസരിച്ചാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടക്കുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ഉറപ്പുവരുത്തുകയും വേണം. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഗ്രാന്റ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കും.
മൃതസഞ്ജീവനിയുടെ ഏകോപനത്തിനായി കേരള നെറ്റ്വർക്ക് ഓഫ് ഓർഗൻ ഷെയറിംഗ് തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ഭാഗമായി നേരത്തേ മുതൽ പ്രവർത്തിക്കുന്നുണ്ട്. സോട്ടോ സ്ഥാപിതമാകുന്നതോടെ അവയവദാന പ്രക്രിയ കൂടുതൽ സുതാര്യവും വേഗവും കൈവരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേരളത്തിൽ അവയവദാനം കൂടുതൽ നടക്കുന്ന മേഖലയായി പരിഗണിച്ച് എറണാകുളത്ത് പ്രത്യേക സോൺ സ്ഥാപിക്കാൻ നടപടിയായിട്ടുണ്ട്. ഇവിടെ ഒരു നെഫ്രോളജി ഡോക്ടർ, രണ്ട് കോ-ഓർഡിനേറ്റർമാർ, കൗൺസിലർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പുവരുത്തും. അവയവദാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി മസ്തിഷ്കമരണ നിർണയത്തിന് ഡെപ്യൂട്ടി ഡിഎംഒ നോഡൽ ഓഫീസറായി സർക്കാർ വിദഗ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്.