കൊച്ചി: മകരവിളക്ക് കാലത്തു ശബരിമലയിൽ ദർശനം നടത്താൻ ജാമ്യവ്യവസ്ഥയിൽ ഇളവു തേടി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ശബരിമല ദർശനത്തിനെത്തിയ 52 കാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്.
ശബരിമല ദർശനത്തിന് അവസരം നൽകണമെന്നും പാതിവഴിയിൽ മുടങ്ങിയ തീർഥാടനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമല ദർശനത്തിനെത്തിയ 52 കാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസിൽ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബർ ഏഴിനാണ് ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം കർശന വ്യവസ്ഥകളോടെയാണ് ജാമ്യം നൽകിയത്.
ശബരിമല ദർശനത്തിന് അവസരം നൽകണമെന്നും പാതിവഴിയിൽ മുടങ്ങിയ തീർഥാടനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.