തിരുവനന്തപുരം: എൽഡി ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ കന്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പ്രതിഷേധിച്ചു. ഓഗസ്റ്റിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് 25 ശതമാനം നിയമനം പോലും നടത്തിയിട്ടില്ലെന്ന് സമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ റാങ്ക് ലിസ്റ്റിലുളളവർക്ക് നിയമനം നൽകാനായി സൂപ്പർ ന്യൂമറി ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ നിലവിലുള്ള ലിസ്റ്റിലുള്ളവർക്കു നിയമനം ലഭിക്കാനായി സൂപ്പർ ന്യൂമറി ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷംകൂടി നീട്ടണമെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനീസ്, സെക്രട്ടറി ജോണ്സണ് നൊറോഹ, വൈസ് പ്രസിഡന്റ് അശ്വതി, ജോയിന്റ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ റാങ്ക് ലിസ്റ്റിലുളളവർക്ക് നിയമനം നൽകാനായി സൂപ്പർ ന്യൂമറി ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ നിലവിലുള്ള ലിസ്റ്റിലുള്ളവർക്കു നിയമനം ലഭിക്കാനായി സൂപ്പർ ന്യൂമറി ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷംകൂടി നീട്ടണമെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനീസ്, സെക്രട്ടറി ജോണ്സണ് നൊറോഹ, വൈസ് പ്രസിഡന്റ് അശ്വതി, ജോയിന്റ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.