തിരുവനന്തപുരം: മംഗലാപുരത്തേയും തിരുവനന്തപുരത്തേയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 2009ൽ ആരംഭിച്ച കേരള ഹൈസ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇന്ത്യൻ റെയിൽവേയുമായി യോജിച്ച് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ രൂപീകരിക്കുകയും നിലവിലുളള റെയിൽപാതകൾക്കു സമാന്തരമായി സെമിഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ മുൻഗണന നൽകുകയും ചെയ്തതിനാലാണ് കോർപറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
തിരുവനന്തപുരം മുതൽ മംഗലാപുരം വരെ 528 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂറിൽ സഞ്ചരിക്കാനാവുന്ന വിധത്തിലാണ് അതിവേഗ റെയിൽപാത വിഭാവനം ചെയ്തത്. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ സഹകരണത്തോടെ ഇതിന്റെ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പു മൂലം പൂർത്തിയാക്കാനായില്ല. സർവീസിൽ നിന്ന് വിരമിച്ച അഡീഷണൽ ചീഫ്സെക്രട്ടറി ടി. ബാലകൃഷ്ണൻ ആയിരുന്നു ഹൈസ്പീഡ് റെയിൽ കോർപറേഷന്റെ ചെയർമാൻ. പദ്ധതിക്ക് വൻതോതിൽ സ്ഥലം ആവശ്യമുള്ളതും ഭൂമിയേറ്റെടുക്കൽ സർവേയ്ക്കു നേരിടേണ്ടി വന്ന പ്രാദേശിക എതിർപ്പുകളും ഭീമമായ സാന്പത്തികച്ചെലവുമടക്കമുള്ള പ്രായോഗികപ്രശ്നങ്ങൾ കണക്കിലെടുത്താണ് സർക്കാർ പിന്നീട് സെമി ഹൈസ്പീഡ് പദ്ധതി തെരഞ്ഞെടുത്തത്.
ഇന്ത്യൻ റെയിൽവേയുമായി യോജിച്ച് കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ രൂപീകരിക്കുകയും നിലവിലുളള റെയിൽപാതകൾക്കു സമാന്തരമായി സെമിഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പാക്കാൻ മുൻഗണന നൽകുകയും ചെയ്തതിനാലാണ് കോർപറേഷന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
തിരുവനന്തപുരം മുതൽ മംഗലാപുരം വരെ 528 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂറിൽ സഞ്ചരിക്കാനാവുന്ന വിധത്തിലാണ് അതിവേഗ റെയിൽപാത വിഭാവനം ചെയ്തത്. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ സഹകരണത്തോടെ ഇതിന്റെ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പു മൂലം പൂർത്തിയാക്കാനായില്ല. സർവീസിൽ നിന്ന് വിരമിച്ച അഡീഷണൽ ചീഫ്സെക്രട്ടറി ടി. ബാലകൃഷ്ണൻ ആയിരുന്നു ഹൈസ്പീഡ് റെയിൽ കോർപറേഷന്റെ ചെയർമാൻ. പദ്ധതിക്ക് വൻതോതിൽ സ്ഥലം ആവശ്യമുള്ളതും ഭൂമിയേറ്റെടുക്കൽ സർവേയ്ക്കു നേരിടേണ്ടി വന്ന പ്രാദേശിക എതിർപ്പുകളും ഭീമമായ സാന്പത്തികച്ചെലവുമടക്കമുള്ള പ്രായോഗികപ്രശ്നങ്ങൾ കണക്കിലെടുത്താണ് സർക്കാർ പിന്നീട് സെമി ഹൈസ്പീഡ് പദ്ധതി തെരഞ്ഞെടുത്തത്.