കൊച്ചി: കേരള കത്തോലിക്കാസഭയുടെ വിവിധ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷിതമായ ജീവിത, ശുശ്രൂഷാ, തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കാൻ സേഫ് എൻവയോണ്മെന്റ് കമ്മിറ്റികൾ വരുന്നു. രൂപതകൾ, സന്യാസ സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയിലൂടെയാണു കമ്മിറ്റികൾ പ്രവർത്തിക്കുക.
വത്തിക്കാന്റെയും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും നിർദേശങ്ങളുടെ വെളിച്ചത്തിൽ 2018 ജൂണിൽ കെസിബിസി ഇതു സംബന്ധിച്ചു മാർഗരേഖ തയാറാക്കിയിരുന്നു. കെസിബിസി ഗൈഡൻസ് ഫോർ സേഫ് എൻവയോണ്മെന്റ് പ്രോഗ്രാം ഫോർ ചർച്ച് പേഴ്സണൽ (കണക്ടഡ് വിത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് വേർ മൈനേഴ്സ് ഓർ വൾണറബിൾ അഡൽട്ട്സ് ആർ ഗിവണ് സ്പെഷൽ കെയർ) എന്ന പേരിലുള്ള മാർഗരേഖ എല്ലാ രൂപതകൾക്കും വിതരണം ചെയ്തിട്ടുണ്ടെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
കുട്ടികൾ ബന്ധപ്പെടുന്ന മേഖലകളിലെ സഭാസംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാതികൾ ഉണ്ടായാൽ സഭയുടെയും രാജ്യത്തിന്റെയും നിയമത്തിനു വിധേയമായി സ്വീകരിക്കേണ്ട സമീപനങ്ങളുമാണു മാർഗരേഖയുടെ ഉള്ളടക്കം. സർക്കാർ സംവിധാനങ്ങളെ അറിയിക്കേണ്ടവ കൃത്യസമയത്ത് അറിയിക്കാനും ശ്രദ്ധിക്കണം. വത്തിക്കാന്റെയും സിബിസിഐയുടെയും നിർദേശങ്ങൾക്കൊപ്പം പോക്സോ നിയമത്തിലെ ചട്ടങ്ങൾകൂടി പരിഗണിച്ചുള്ളതാണു മാർഗരേഖ.
സഭാസംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കു മാർഗരേഖ നൽകാനും ഇതു സംബന്ധിച്ചു പരിശീലനങ്ങൾ സംഘടിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാജമായ പരാതികൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും മേലധികാരി സേഫ് എൻവയോണ്മെന്റ് ഡയറക്ടറെയും ഇദ്ദേഹത്തെ സഹായിക്കാൻ സേഫ് എൻവയോണ്മെന്റ് കമ്മിറ്റിയെയും നിയമിക്കണം. ഡയറക്ടറും സമിതി അംഗങ്ങളുമായി നിയോഗിക്കപ്പെടുന്നവരിൽ വൈദികർക്കും സന്യസ്തർക്കും പുറമേ സ്ത്രീകൾ ഉൾപ്പെടെ അല്മായരും ആകാം.
സീറോ മലബാർ സഭയിൽ ’സേഫ് എൻവയോണ്മെന്റ് പോളിസി’ നടപ്പാക്കാൻ സഭയുടെ സിനഡ് തീരുമാനിച്ചിട്ടുണ്ട്. കെസിബിസി മാർഗരേഖയെ ആധാരമാക്കിയാണു സീറോ മലബാർ സഭയിലും ’സേഫ് എൻവയോണ്മെന്റ് പോളിസി’ തയാറാക്കിയിരിക്കുന്നത്. വിവിധ രൂപതകളിൽ ഇതു സംബന്ധിച്ചു പ്രാഥമിക പരിശീലനങ്ങൾ നടത്തിയിരുന്നു.
2015 ഒക്ടോബർ ഒന്നിനാണു സിബിസിഐ എൻവയോണ്മെന്റ് പോളിസി സംബന്ധിച്ചു മാർഗനിർദേശങ്ങൾ തയാറാക്കിയത്. പ്രൊസീജ്യറൽ നോംസ് ഫോർ ഡീലിംഗ് വിത്ത് കേസസ് ഇൻവോൾവിംഗ് സെക്ഷ്വൽ അബ്യൂസ് ഓഫ് മൈനേഴ്സ് എന്ന പേരിലുള്ള സിബിസിഐ മാർഗരേഖ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിജോ പൈനാടത്ത്
വത്തിക്കാന്റെയും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും നിർദേശങ്ങളുടെ വെളിച്ചത്തിൽ 2018 ജൂണിൽ കെസിബിസി ഇതു സംബന്ധിച്ചു മാർഗരേഖ തയാറാക്കിയിരുന്നു. കെസിബിസി ഗൈഡൻസ് ഫോർ സേഫ് എൻവയോണ്മെന്റ് പ്രോഗ്രാം ഫോർ ചർച്ച് പേഴ്സണൽ (കണക്ടഡ് വിത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് വേർ മൈനേഴ്സ് ഓർ വൾണറബിൾ അഡൽട്ട്സ് ആർ ഗിവണ് സ്പെഷൽ കെയർ) എന്ന പേരിലുള്ള മാർഗരേഖ എല്ലാ രൂപതകൾക്കും വിതരണം ചെയ്തിട്ടുണ്ടെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.
കുട്ടികൾ ബന്ധപ്പെടുന്ന മേഖലകളിലെ സഭാസംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാതികൾ ഉണ്ടായാൽ സഭയുടെയും രാജ്യത്തിന്റെയും നിയമത്തിനു വിധേയമായി സ്വീകരിക്കേണ്ട സമീപനങ്ങളുമാണു മാർഗരേഖയുടെ ഉള്ളടക്കം. സർക്കാർ സംവിധാനങ്ങളെ അറിയിക്കേണ്ടവ കൃത്യസമയത്ത് അറിയിക്കാനും ശ്രദ്ധിക്കണം. വത്തിക്കാന്റെയും സിബിസിഐയുടെയും നിർദേശങ്ങൾക്കൊപ്പം പോക്സോ നിയമത്തിലെ ചട്ടങ്ങൾകൂടി പരിഗണിച്ചുള്ളതാണു മാർഗരേഖ.
സഭാസംവിധാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കു മാർഗരേഖ നൽകാനും ഇതു സംബന്ധിച്ചു പരിശീലനങ്ങൾ സംഘടിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. വ്യാജമായ പരാതികൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും മേലധികാരി സേഫ് എൻവയോണ്മെന്റ് ഡയറക്ടറെയും ഇദ്ദേഹത്തെ സഹായിക്കാൻ സേഫ് എൻവയോണ്മെന്റ് കമ്മിറ്റിയെയും നിയമിക്കണം. ഡയറക്ടറും സമിതി അംഗങ്ങളുമായി നിയോഗിക്കപ്പെടുന്നവരിൽ വൈദികർക്കും സന്യസ്തർക്കും പുറമേ സ്ത്രീകൾ ഉൾപ്പെടെ അല്മായരും ആകാം.
സീറോ മലബാർ സഭയിൽ ’സേഫ് എൻവയോണ്മെന്റ് പോളിസി’ നടപ്പാക്കാൻ സഭയുടെ സിനഡ് തീരുമാനിച്ചിട്ടുണ്ട്. കെസിബിസി മാർഗരേഖയെ ആധാരമാക്കിയാണു സീറോ മലബാർ സഭയിലും ’സേഫ് എൻവയോണ്മെന്റ് പോളിസി’ തയാറാക്കിയിരിക്കുന്നത്. വിവിധ രൂപതകളിൽ ഇതു സംബന്ധിച്ചു പ്രാഥമിക പരിശീലനങ്ങൾ നടത്തിയിരുന്നു.
2015 ഒക്ടോബർ ഒന്നിനാണു സിബിസിഐ എൻവയോണ്മെന്റ് പോളിസി സംബന്ധിച്ചു മാർഗനിർദേശങ്ങൾ തയാറാക്കിയത്. പ്രൊസീജ്യറൽ നോംസ് ഫോർ ഡീലിംഗ് വിത്ത് കേസസ് ഇൻവോൾവിംഗ് സെക്ഷ്വൽ അബ്യൂസ് ഓഫ് മൈനേഴ്സ് എന്ന പേരിലുള്ള സിബിസിഐ മാർഗരേഖ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സിജോ പൈനാടത്ത്