തിരുവനന്തപുരം: പണിമുടക്ക് ദിവസമായ ബുധനാഴ്ച സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ചുതകർത്ത കേസിൽ സിപിഎം അനുകൂല എൻജിഒ യൂണിയൻ ഭാരവാഹികളായ രണ്ടുപേരെ കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊടുവഴന്നൂർ സ്വദേശിയും എൻജിഒ യൂണിയൻ ഭാരവാഹിയുമായ ഹരിലാൽ (33), മലയിൻകീഴ് സ്വദേശി അശോകൻ (32) എന്നിവരെയാണ് കന്റോണ്മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹരിലാൽ ടെക്നിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലെയും അശോകൻ ട്രഷറി ഡയറക്ട്രേറ്റിലെയും ജീവനക്കാരാണ്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ ഇരുവരും കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതികളെ പിടികൂടാൻ വൈകുന്നത് സർക്കാരിനെതിരെ വിമർശനം കൂടാൻ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെ പത്തേകാലോടെയാണ് ബാങ്ക് തുറന്ന് പ്രവർത്തിച്ചതിലുള്ള വിരോധത്തിൽ സമരാനുകൂലികൾ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ച് തകർത്തത്. മാനേജറുടെ കാബിനും കംപ്യൂട്ടറും മേശയും ഉൾപ്പെടെയാണ് ഒരു സംഘം ആളുകൾ നശിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സിപിഎമ്മിന്റെ സർവീസ് സംഘടനയായ എൻജിഒ യുണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാരാണ് ഇരുവരുമെന്ന് പോലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. അശോകനും ഹരിലാലും ഈ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ സുരേഷ്ബാബുവിനെയും സുരേഷ്കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ ഇരുവരും കന്റോണ്മെന്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതികളെ പിടികൂടാൻ വൈകുന്നത് സർക്കാരിനെതിരെ വിമർശനം കൂടാൻ ഇടയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കീഴടങ്ങിയത്.
ബുധനാഴ്ച രാവിലെ പത്തേകാലോടെയാണ് ബാങ്ക് തുറന്ന് പ്രവർത്തിച്ചതിലുള്ള വിരോധത്തിൽ സമരാനുകൂലികൾ എസ്ബിഐ ട്രഷറി ബ്രാഞ്ച് അടിച്ച് തകർത്തത്. മാനേജറുടെ കാബിനും കംപ്യൂട്ടറും മേശയും ഉൾപ്പെടെയാണ് ഒരു സംഘം ആളുകൾ നശിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സിപിഎമ്മിന്റെ സർവീസ് സംഘടനയായ എൻജിഒ യുണിയന്റെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം സുരേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാരാണ് ഇരുവരുമെന്ന് പോലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. അശോകനും ഹരിലാലും ഈ സംഘത്തിലുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ സുരേഷ്ബാബുവിനെയും സുരേഷ്കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.