പന്തളം: മകരസംക്രമസന്ധ്യയിൽ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും.
ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. നാളെ പുലർച്ചെ 4.30ന് ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങും. 23 അംഗ പേടകവാഹകസംഘം ശ്രാന്പിക്കൽ കൊട്ടാരത്തിലെത്തി വലിയ തന്പുരാൻ രേവതിനാൾ പി.രാമവർമരാജയിൽനിന്ന് അനുഗ്രഹം തേടും.
തുടർന്ന് തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പിന്നീട് ദർശനത്തിനായി നട തുറക്കും. ഉച്ചയ്ക്ക് 12ഓടെ പ്രത്യേക പൂജാ ചടങ്ങുകൾക്കായി നട അടയ്ക്കും. വലിയ തന്പുരാൻ ഉടവാൾ പൂജിച്ച് രാജപ്രതിനി മൂലംനാൾ പി.രാഘവവർമരാജയ്ക്ക് കൈമാറും. പിന്നീട് ഇരുവരും ചേർന്നു പേടകവാഹകരെ ഭസ്മം നല്കി അനുഗ്രഹിക്കും. ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങുന്ന രാജപ്രതിനിധി പല്ലക്കിലേറി ആദ്യം പുറപ്പെടും.
ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. നാളെ പുലർച്ചെ 4.30ന് ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ചടങ്ങുകൾ തുടങ്ങും. 23 അംഗ പേടകവാഹകസംഘം ശ്രാന്പിക്കൽ കൊട്ടാരത്തിലെത്തി വലിയ തന്പുരാൻ രേവതിനാൾ പി.രാമവർമരാജയിൽനിന്ന് അനുഗ്രഹം തേടും.
തുടർന്ന് തിരുവാഭരണങ്ങൾ വലിയ കോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പിന്നീട് ദർശനത്തിനായി നട തുറക്കും. ഉച്ചയ്ക്ക് 12ഓടെ പ്രത്യേക പൂജാ ചടങ്ങുകൾക്കായി നട അടയ്ക്കും. വലിയ തന്പുരാൻ ഉടവാൾ പൂജിച്ച് രാജപ്രതിനി മൂലംനാൾ പി.രാഘവവർമരാജയ്ക്ക് കൈമാറും. പിന്നീട് ഇരുവരും ചേർന്നു പേടകവാഹകരെ ഭസ്മം നല്കി അനുഗ്രഹിക്കും. ക്ഷേത്രത്തിൽനിന്നു പുറത്തിറങ്ങുന്ന രാജപ്രതിനിധി പല്ലക്കിലേറി ആദ്യം പുറപ്പെടും.