മങ്കൊമ്പ് : പ്രളയത്തിൽ സർവതും നശിച്ചിട്ടും അതിജീവനത്തിനായി വീണ്ടും നെൽകൃഷിയിറക്കിയ കുട്ടനാടൻ കർഷകർക്ക് ഇൻഷ്വറൻസ് കമ്പനികളുടെ ഇരുട്ടടി. രണ്ടാംകൃഷിയാരംഭിച്ച ഘട്ടത്തിൽ വിള ഇൻഷ്വറൻസ് പദ്ധതിയിൽ പ്രീമിയമടച്ച കർഷകർക്കു പുഞ്ചകൃഷി പാതിവഴിയെത്തിയിട്ടും നഷ്ടപരിഹാരം കിട്ടിയിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ ഫസൽ ഭീമാ യോജനയിലും സംസ്ഥാന സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിയിലും അംഗമായ കർഷകരാണ് ആശങ്കയിൽ കഴിയുന്നത്. ഫസൽ ഭീമാ യോജനാ പദ്ധതിപ്രകാരം നഷ്ടപരിഹാരം കൈപ്പറ്റിയെങ്കിലും തുക തികച്ചും നാമമാത്രമായി. ബാങ്കുകൾ വഴി കൃഷിവായ്പയെടുക്കുന്ന കർഷകരാണ് സാധാരണയായി ഈ പദ്ധതിയിൽ അംഗമാകുക. ഒരു കർഷകന് മൂന്നു ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ നൽകുന്നത്. ഇങ്ങനെ വായ്പ നൽകുമ്പോൾ വായ്പാ തുകയുടെ രണ്ടു ശതമാനം ബാങ്കുകൾ ഇൻഷ്വറൻസിനായി കർഷകരിൽ നിന്നു ഈടാക്കും. ഇതിനുപുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായി രണ്ടു ശതമാനം വീതം ആകെ വായ്പാതുകയുടെ ആറു ശതമാനമാണ് പ്രീമിയമായി നൽകുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടാംകൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരത്തുകയായി വായ്പയെടുത്ത തുകയുടെ പത്തു ശതമാനം മാത്രമാണ് ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. പദ്ധതിയിൽ എത്ര പേർ അംഗമായി, എത്ര തുക പ്രീമിയമായി അടച്ചു, എത്ര രൂപ നഷ്ടപരിഹാരം നൽകി എന്നതു സംബന്ധിച്ചു കർഷകർക്കോ കൃഷിവകുപ്പധികൃതർക്കോ യാതൊരു അറിവുമില്ലെന്ന് ‘കുട്ടനാട് കർഷക സംഘം’ പ്രവർത്തകർ പറയുന്നു. പദ്ധതിയുടെ ചുമലയുള്ള നാഷണൽ അഗ്രി ഇൻഷ്വറൻസ് കമ്പനിക്ക് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് ഓഫീസുള്ളത്.
എന്നാൽ ആകെ രണ്ടുമൂന്നു ജീവനക്കാർ മാത്രമുള്ള ഇവിടെ വിവരാവകാശത്തിനായി അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവിടെയെത്തിയ കർഷക പ്രതിനിധികൾക്കു ലഭിച്ച മറുപടി. വിവരാവകാശ രേഖകൾക്കായി ഡൽഹിയിലുള്ള ഓഫീസിൽ അപേക്ഷ സമർപ്പിക്കണമത്രേ.ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുക്കുന്ന കർഷകരിൽ നിന്നും ഇൻഷ്വറൻസിന്റെ പേരിലടക്കം ബാങ്കുകാർ പണം ഈടാക്കുന്നുണ്ടായിരുന്നു. വിവിധ കാരണങ്ങളുടെ പേരിൽ ഈടാക്കുന്നതുകഴിച്ചുള്ള തുകയും കൈപ്പറ്റി മടങ്ങുകയായിരുന്നു പതിവെന്നു കർഷകരുടെ പ്രതിനിധികൾ തന്നെ പറയുന്നു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിയിൽ പണമടച്ച കർഷകർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഹെക്ടറിന് 250 രൂപ പ്രകാരം പാടശേഖരസമിതി വഴിയാണ് കൃഷിഭവനിൽ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്നത്. 45 ദിവസം വരെ പ്രായമായ കൃഷി നാശത്തിന് ഏക്കറിന് 15000 രൂപയും, അതിനു മുകളിൽ വളർച്ചയെത്തിയ പാടശേഖരങ്ങളിൽ കൃഷിനാശമുണ്ടായാൽ 35000 രൂപയുമാണ് നഷ്ടപരിഹാരത്തുക.
എന്നാൽ കഴിഞ്ഞ രണ്ടാംകൃഷിയിറക്കിയ കുട്ടനാട്ടിലെ മുഴുവൻ പാടശേഖരങ്ങളിലും കൃഷി നശിച്ചിട്ടും നഷ്ടപരിഹാരം ലഭിച്ചത് വിരലിലെണ്ണാവുന്ന കർഷകർക്ക്. ചെറിയ പാടശേഖരങ്ങളിലെ കർഷകർക്കു മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്. നഷ്ടപരിഹാരത്തുകകളുടെ വിതരണ വ്യവസ്ഥയാണ് മുഴുവൻ പേർക്കും നഷ്ടപരിഹാരം ലഭിക്കാൻ തടസമാകുന്നത്. നാലു ലക്ഷത്തിനു താഴെയുള്ള തുകകൾ മാത്രമെ ജില്ലാ പ്രിൻസിപ്പൽ നിന്നും നൽകാൻ നിയമം അനുവദിക്കുന്നുള്ളു. കുട്ടനാട്ടിൽ നെൽകൃഷിയിറക്കുന്നതിൽ ഭൂരിഭാഗവും വലിയ പാടശേഖരങ്ങളായതിനാൽ ഇവർക്കുള്ള പണം തിരുവനന്തപുരത്തു നിന്നുമാണ് അനുവദിക്കേണ്ടത്. അവിടെനിന്നും അതാത് എഡിഎ മാർ വഴിയാണ് ഫണ്ട് അനുവദിക്കുന്നത്.
പ്രളയത്തെത്തുടർന്ന് കഴിഞ്ഞ രണ്ടാംകൃഷിയുടെ വായ്പകൾ പോലും കുടിശികയായി കിടക്കുമ്പോൾ സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർഷകർ വീണ്ടും കൃഷിയിറക്കിയിരിക്കുന്നത്. പഴയ വായ്പകൾക്കു പുറമെ പുതിയ കടംകൊണ്ടു കൃഷിയിറക്കിയവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരത്തുക കിട്ടിയാൽ അതു നേരിയ തോതിൽ ആശ്വാസമാകും.
ജോമോൻ കാവാലം
കേന്ദ്ര സർക്കാരിന്റെ ഫസൽ ഭീമാ യോജനയിലും സംസ്ഥാന സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിയിലും അംഗമായ കർഷകരാണ് ആശങ്കയിൽ കഴിയുന്നത്. ഫസൽ ഭീമാ യോജനാ പദ്ധതിപ്രകാരം നഷ്ടപരിഹാരം കൈപ്പറ്റിയെങ്കിലും തുക തികച്ചും നാമമാത്രമായി. ബാങ്കുകൾ വഴി കൃഷിവായ്പയെടുക്കുന്ന കർഷകരാണ് സാധാരണയായി ഈ പദ്ധതിയിൽ അംഗമാകുക. ഒരു കർഷകന് മൂന്നു ലക്ഷം രൂപ വരെയാണ് പരമാവധി വായ്പ നൽകുന്നത്. ഇങ്ങനെ വായ്പ നൽകുമ്പോൾ വായ്പാ തുകയുടെ രണ്ടു ശതമാനം ബാങ്കുകൾ ഇൻഷ്വറൻസിനായി കർഷകരിൽ നിന്നു ഈടാക്കും. ഇതിനുപുറമേ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതമായി രണ്ടു ശതമാനം വീതം ആകെ വായ്പാതുകയുടെ ആറു ശതമാനമാണ് പ്രീമിയമായി നൽകുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടാംകൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരത്തുകയായി വായ്പയെടുത്ത തുകയുടെ പത്തു ശതമാനം മാത്രമാണ് ഇൻഷ്വറൻസ് കമ്പനിയിൽ നിന്നു ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. പദ്ധതിയിൽ എത്ര പേർ അംഗമായി, എത്ര തുക പ്രീമിയമായി അടച്ചു, എത്ര രൂപ നഷ്ടപരിഹാരം നൽകി എന്നതു സംബന്ധിച്ചു കർഷകർക്കോ കൃഷിവകുപ്പധികൃതർക്കോ യാതൊരു അറിവുമില്ലെന്ന് ‘കുട്ടനാട് കർഷക സംഘം’ പ്രവർത്തകർ പറയുന്നു. പദ്ധതിയുടെ ചുമലയുള്ള നാഷണൽ അഗ്രി ഇൻഷ്വറൻസ് കമ്പനിക്ക് കേരളത്തിൽ തിരുവനന്തപുരത്ത് മാത്രമാണ് ഓഫീസുള്ളത്.
എന്നാൽ ആകെ രണ്ടുമൂന്നു ജീവനക്കാർ മാത്രമുള്ള ഇവിടെ വിവരാവകാശത്തിനായി അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നാണ് ഇവിടെയെത്തിയ കർഷക പ്രതിനിധികൾക്കു ലഭിച്ച മറുപടി. വിവരാവകാശ രേഖകൾക്കായി ഡൽഹിയിലുള്ള ഓഫീസിൽ അപേക്ഷ സമർപ്പിക്കണമത്രേ.ബാങ്കുകളിൽ നിന്നും കാർഷിക വായ്പയെടുക്കുന്ന കർഷകരിൽ നിന്നും ഇൻഷ്വറൻസിന്റെ പേരിലടക്കം ബാങ്കുകാർ പണം ഈടാക്കുന്നുണ്ടായിരുന്നു. വിവിധ കാരണങ്ങളുടെ പേരിൽ ഈടാക്കുന്നതുകഴിച്ചുള്ള തുകയും കൈപ്പറ്റി മടങ്ങുകയായിരുന്നു പതിവെന്നു കർഷകരുടെ പ്രതിനിധികൾ തന്നെ പറയുന്നു.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ഇൻഷ്വറൻസ് പദ്ധതിയിൽ പണമടച്ച കർഷകർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഹെക്ടറിന് 250 രൂപ പ്രകാരം പാടശേഖരസമിതി വഴിയാണ് കൃഷിഭവനിൽ ഇൻഷ്വറൻസ് പ്രീമിയം അടയ്ക്കുന്നത്. 45 ദിവസം വരെ പ്രായമായ കൃഷി നാശത്തിന് ഏക്കറിന് 15000 രൂപയും, അതിനു മുകളിൽ വളർച്ചയെത്തിയ പാടശേഖരങ്ങളിൽ കൃഷിനാശമുണ്ടായാൽ 35000 രൂപയുമാണ് നഷ്ടപരിഹാരത്തുക.
എന്നാൽ കഴിഞ്ഞ രണ്ടാംകൃഷിയിറക്കിയ കുട്ടനാട്ടിലെ മുഴുവൻ പാടശേഖരങ്ങളിലും കൃഷി നശിച്ചിട്ടും നഷ്ടപരിഹാരം ലഭിച്ചത് വിരലിലെണ്ണാവുന്ന കർഷകർക്ക്. ചെറിയ പാടശേഖരങ്ങളിലെ കർഷകർക്കു മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്. നഷ്ടപരിഹാരത്തുകകളുടെ വിതരണ വ്യവസ്ഥയാണ് മുഴുവൻ പേർക്കും നഷ്ടപരിഹാരം ലഭിക്കാൻ തടസമാകുന്നത്. നാലു ലക്ഷത്തിനു താഴെയുള്ള തുകകൾ മാത്രമെ ജില്ലാ പ്രിൻസിപ്പൽ നിന്നും നൽകാൻ നിയമം അനുവദിക്കുന്നുള്ളു. കുട്ടനാട്ടിൽ നെൽകൃഷിയിറക്കുന്നതിൽ ഭൂരിഭാഗവും വലിയ പാടശേഖരങ്ങളായതിനാൽ ഇവർക്കുള്ള പണം തിരുവനന്തപുരത്തു നിന്നുമാണ് അനുവദിക്കേണ്ടത്. അവിടെനിന്നും അതാത് എഡിഎ മാർ വഴിയാണ് ഫണ്ട് അനുവദിക്കുന്നത്.
പ്രളയത്തെത്തുടർന്ന് കഴിഞ്ഞ രണ്ടാംകൃഷിയുടെ വായ്പകൾ പോലും കുടിശികയായി കിടക്കുമ്പോൾ സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർഷകർ വീണ്ടും കൃഷിയിറക്കിയിരിക്കുന്നത്. പഴയ വായ്പകൾക്കു പുറമെ പുതിയ കടംകൊണ്ടു കൃഷിയിറക്കിയവർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരത്തുക കിട്ടിയാൽ അതു നേരിയ തോതിൽ ആശ്വാസമാകും.
ജോമോൻ കാവാലം