കൊച്ചി: സാന്പത്തിക സംവരണം നടപ്പാക്കുന്നത് ഭരണഘടനാവിരുദ്ധമായ തീരുമാനമെന്ന് പട്ടികജാതി സംഘടനാ നേതാക്കൾ. ബില്ല് നിലവിൽ വന്നാൽ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിവിധ പട്ടികജാതി സംഘടനാ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സാന്പത്തിക സംവരണം നടപ്പാക്കാനുള്ള തീരുമാനം തെറ്റാണെന്ന് വരുന്ന തെരഞ്ഞെടുപ്പിൽ ബോധ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു.
രാജ്യത്തെ ബഹുപൂഭൂരിപക്ഷം വരുന്ന പട്ടികജാതി- പട്ടികവർഗ പിന്നോക്ക വിഭാഗങ്ങൾക്കുള്ള അവകാശത്തെ പരിഗണിക്കാതെയാണ് ബില്ല് നടപ്പാക്കാൻ ശ്രെമിക്കുന്നത്. സാന്പത്തിക സംവരണം നടപ്പാക്കാൻ ഭരണ - പ്രതിപക്ഷ കക്ഷികൾ കൈകോർക്കുന്നത് തങ്ങളുടെ രക്ഷയ്ക്കല്ലെന്ന് അവർ തെളിയിച്ചു. സാന്പത്തിക സംവരണം നിലവിൽ വന്നാൽ പിന്നോക്ക വിഭാഗ ജനത ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.
എസ്സി, എസ്ടി ഫെഡറേഷൻ പ്രസിഡന്റ് എ. ശശിധരൻ, സാംബവ മഹാസഭ ജെ. സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, മഹാത്മ ഗാന്ധി ട്രസ്റ്റ് ചെയർമാൻ പി.വി കൃഷ്ണൻകുട്ടി, കേരള സാംബവർ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാജ്യത്തെ ബഹുപൂഭൂരിപക്ഷം വരുന്ന പട്ടികജാതി- പട്ടികവർഗ പിന്നോക്ക വിഭാഗങ്ങൾക്കുള്ള അവകാശത്തെ പരിഗണിക്കാതെയാണ് ബില്ല് നടപ്പാക്കാൻ ശ്രെമിക്കുന്നത്. സാന്പത്തിക സംവരണം നടപ്പാക്കാൻ ഭരണ - പ്രതിപക്ഷ കക്ഷികൾ കൈകോർക്കുന്നത് തങ്ങളുടെ രക്ഷയ്ക്കല്ലെന്ന് അവർ തെളിയിച്ചു. സാന്പത്തിക സംവരണം നിലവിൽ വന്നാൽ പിന്നോക്ക വിഭാഗ ജനത ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും സംഘടന നേതാക്കൾ പറഞ്ഞു.
എസ്സി, എസ്ടി ഫെഡറേഷൻ പ്രസിഡന്റ് എ. ശശിധരൻ, സാംബവ മഹാസഭ ജെ. സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി, മഹാത്മ ഗാന്ധി ട്രസ്റ്റ് ചെയർമാൻ പി.വി കൃഷ്ണൻകുട്ടി, കേരള സാംബവർ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.