പത്തനംതിട്ട: മഞ്ഞനിക്കര മാർ ഇഗ്നാത്തിയോസ് ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാർ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായുടെ 87-ാമത് ഓർമപ്പെരുന്നാൾ ഫെബ്രുവരി മൂന്നു മുതൽ ഒന്പതുവരെ കൊണ്ടാടും. സ്വീഡൻ ആർച്ച്ബിഷപ് മാർ ദീയസ്ക്കോറസ് ബന്യാമിൻ അത്താസ് ഇക്കൊല്ലത്തെ പെരുന്നാൾ ശുശ്രൂഷകളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയായി പങ്കെടുക്കുമെന്ന് ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും പെരുന്നാളിൽ മുഖ്യകാർമികരാകും. ഫെബ്രുവരി മൂന്നിനു രാവിലെ ദയറാ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ദയറായിലും യാക്കോബായ സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയരും. വൈകുന്നേരം 5.30ന് ഓമല്ലൂർ കുരിശിങ്കൽ തുന്പമണ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. എട്ട്, ഒന്പത് തീയതികളിലാണു പ്രധാന പെരുന്നാൾ. എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു തീർഥാടകരെ ഓമല്ലൂർ കുരിശിങ്കലും തുടർന്ന് ദയറായിലും സ്വീകരിക്കും.
വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാർഥനയ്ക്കു ശ്രേഷ്ഠ കാതോലിക്കാ ബാവയും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയും നേതൃത്വം നൽകും. ആറിനു നടക്കുന്ന തീർഥാടന പെതുസമ്മേളനവും, തീർഥയാത്ര വാർഷികവും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ ദീയസ്ക്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്യും. സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷതവഹിക്കും.
ഒന്പതിനു പുലർച്ചെ മൂന്നിനു മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ദയറാ പള്ളിയിൽ 5.30ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പ്രധാന കാർമികത്വത്തിലും ഐസക് മാർ ഒസ്താത്തിയോസ്, സഖറിയ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി മാർ ദീയസ്ക്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ധൂപപ്രാർഥനയും നടക്കും.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും പെരുന്നാളിൽ മുഖ്യകാർമികരാകും. ഫെബ്രുവരി മൂന്നിനു രാവിലെ ദയറാ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ദയറായിലും യാക്കോബായ സഭയിലെ എല്ലാ പള്ളികളിലും പാത്രിയർക്കാ പതാക ഉയരും. വൈകുന്നേരം 5.30ന് ഓമല്ലൂർ കുരിശിങ്കൽ തുന്പമണ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. എട്ട്, ഒന്പത് തീയതികളിലാണു പ്രധാന പെരുന്നാൾ. എട്ടിന് ഉച്ചകഴിഞ്ഞു മൂന്നിനു തീർഥാടകരെ ഓമല്ലൂർ കുരിശിങ്കലും തുടർന്ന് ദയറായിലും സ്വീകരിക്കും.
വൈകുന്നേരം അഞ്ചിനു സന്ധ്യാപ്രാർഥനയ്ക്കു ശ്രേഷ്ഠ കാതോലിക്കാ ബാവയും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയും നേതൃത്വം നൽകും. ആറിനു നടക്കുന്ന തീർഥാടന പെതുസമ്മേളനവും, തീർഥയാത്ര വാർഷികവും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മാർ ദീയസ്ക്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്യും. സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷതവഹിക്കും.
ഒന്പതിനു പുലർച്ചെ മൂന്നിനു മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ദയറാ പള്ളിയിൽ 5.30ന് ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ പ്രധാന കാർമികത്വത്തിലും ഐസക് മാർ ഒസ്താത്തിയോസ്, സഖറിയ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്ന് 8.30ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി മാർ ദീയസ്ക്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ധൂപപ്രാർഥനയും നടക്കും.