തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി വിശദീകരണം തേടിയ ഗവർണർക്ക് ഒരാഴ്ചയായിട്ടും സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയില്ല. വിശദ റിപ്പോർട്ട് ഇന്നു സമർപ്പിച്ചേക്കുമെന്നാണു സൂചന.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഗവർണർ ജസ്റ്റീസ് പി. സദാശിവം റിപ്പോർട്ട് ആവശ്യപ്പെട്ടത്. രണ്ടു ദിവസം പൊതുപണിമുടക്കായതിനാൽ മുഖ്യമന്ത്രിയും ഓഫീസ് ജീവനക്കാരും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നില്ല. ഇതാണു റിപ്പോർട്ട് വൈകാൻ ഇടയാക്കിയതെന്നാണു നിഗമനം.
ബിജെപി-സംഘപരിവാർ സംഘടനകൾ നടത്തിയ അക്രമങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉണ്ടാകും. അക്രമങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകളിൽ 91 ശതമാനത്തിലും പ്രതിസ്ഥാനത്ത് ബിജെപി-ആർഎസ്എസ്-സംഘപരിവാർ സംഘടനാ പ്രവർത്തകരാണെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അക്രമങ്ങളെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നു സർക്കാരിനു സംശയമുള്ള സാഹചര്യത്തിലാണ് ബിജെപി-സംഘപരിവാർ അക്രമം വിശദമായി പ്രതിപാദിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു ഗവർണർ പ്രത്യേക റിപ്പോർട്ട് നൽകും. നേരത്തെ സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ ഗവർണർ ധരിപ്പിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഗവർണർ ജസ്റ്റീസ് പി. സദാശിവം റിപ്പോർട്ട് ആവശ്യപ്പെട്ടത്. രണ്ടു ദിവസം പൊതുപണിമുടക്കായതിനാൽ മുഖ്യമന്ത്രിയും ഓഫീസ് ജീവനക്കാരും സെക്രട്ടേറിയറ്റിൽ എത്തിയിരുന്നില്ല. ഇതാണു റിപ്പോർട്ട് വൈകാൻ ഇടയാക്കിയതെന്നാണു നിഗമനം.
ബിജെപി-സംഘപരിവാർ സംഘടനകൾ നടത്തിയ അക്രമങ്ങൾ വിശദമായി റിപ്പോർട്ടിൽ ഉണ്ടാകും. അക്രമങ്ങളുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകളിൽ 91 ശതമാനത്തിലും പ്രതിസ്ഥാനത്ത് ബിജെപി-ആർഎസ്എസ്-സംഘപരിവാർ സംഘടനാ പ്രവർത്തകരാണെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അക്രമങ്ങളെ കേന്ദ്രം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നു സർക്കാരിനു സംശയമുള്ള സാഹചര്യത്തിലാണ് ബിജെപി-സംഘപരിവാർ അക്രമം വിശദമായി പ്രതിപാദിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രിക്കു ഗവർണർ പ്രത്യേക റിപ്പോർട്ട് നൽകും. നേരത്തെ സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ ഗവർണർ ധരിപ്പിച്ചിരുന്നു.