+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അല്മായ പങ്കാളിത്തം കൂടുതൽ സജീവമാക്കും: ലെയ്റ്റി കൗണ്‍സിൽ

കോട്ടയം: ഭാരത കത്തോലിക്കാസഭ സംവിധാനങ്ങളുടെ വിവിധ തലങ്ങളിൽ അല്മായ പങ്കാളിത്തം സജീവമാക്കാനും അല്മായരെ കൂടുതൽ കർമനിരതര
അല്മായ പങ്കാളിത്തം കൂടുതൽ സജീവമാക്കും: ലെയ്റ്റി കൗണ്‍സിൽ
കോട്ടയം: ഭാരത കത്തോലിക്കാസഭ സംവിധാനങ്ങളുടെ വിവിധ തലങ്ങളിൽ അല്മായ പങ്കാളിത്തം സജീവമാക്കാനും അല്മായരെ കൂടുതൽ കർമനിരതരാക്കാനുമുള്ള പദ്ധതികൾ ശക്തിപ്പെടുത്തുമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ.

ഏഴു മുതൽ തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്നുവരുന്ന ദേശീയ ലത്തീൻ കത്തോലിക്കാ മെത്രാൻ സംഘത്തിന്‍റെ 31-ാമത് സന്പൂർണ സമ്മേളനത്തിലും കൊച്ചി കാക്കനാട് ചേരുന്ന സീറോ മലബാർ സഭാ സിനഡിലും സീറോ മലങ്കരസഭയുടെ വരുംമാസങ്ങളിൽ ചേരുന്ന വിവിധ കമ്മീഷനുകളുടെ സമ്മേളനത്തിലും അല്മായ ശക്തീകരണവും പങ്കാളിത്തവും സജീവമായി ചർച്ചചെയ്യപ്പെടും.

രണ്ടാംവത്തിക്കാൻ കൗണ്‍സിൽ പ്രമാണരേഖയുടെ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ഉൾക്കൊണ്ടുള്ള അല്മായ ശക്തീകരണ പദ്ധതികളാണ് സിബിസിഐ ലെയ്റ്റി കൗണ്‍സിൽ ദേശീയതലത്തിൽ നടപ്പിലാക്കുന്നത്. കാർഷികം, നിയമം, ആരോഗ്യം, മാധ്യമം, വിദ്യാഭ്യാസം, സംരംഭം, സാന്പത്തികം, ചരിത്രം, ഗവേഷണം, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സഭാംഗങ്ങളെ ഏകോപിപ്പിച്ചു വിവിധ അല്മായ ഫോറങ്ങളും ദേശീയതലത്തിൽ ആരംഭിക്കും. കത്തോലിക്കരായ ജനപ്രതിനിധികളുടെ സമ്മേളനം ഡൽഹിയിൽ ചേരും.

ഓരോ രൂപതയിൽ നിന്നും 10 പ്രതിനിധികൾ ഉൾപ്പെടെ ഇന്ത്യയിലെ 174 രൂപതകളിൽ നിന്നുള്ള അല്മായ പ്രതിനിധികൾക്ക് പ്രത്യേക പരിശീലനം നൽകി നാഷണൽ കാത്തലിക് ലെയ്റ്റി നെറ്റ്‌വർക്കിനു തുടക്കം കുറിക്കും. ഭാരതത്തിന്‍റെ സമഗ്രവളർച്ചയ്ക്കും നവോത്ഥാന മുന്നേറ്റങ്ങൾക്കും ക്രൈസ്തവ സമൂഹത്തിന്‍റെ സംഭാവനകളെയും പങ്കാളിത്തത്തെയും കുറിച്ചു സിബിസിഐയുടെ ഇന്ത്യയിലെ 14 റീജനുകളിലും വ്യക്തിസഭകളിലും സെമിനാറുകളും സംഘടിപ്പിക്കും.
സിബിസിഐ ലെയ്റ്റി കൗണ്‍സിൽ അംഗങ്ങളുടെയും ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിലെയും ഇന്ത്യയിലെ 14 റീജനുകളിലെയും ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിമാരുടെയും സമ്മേളനം ഫെബ്രുവരിയിൽ കൊച്ചിയിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.