തിരുവനന്തപുരം: ട്രേഡ് യൂണി യനുകൾ രാജ്യവ്യാപകമായി പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ സംസ്ഥാനത്തു ജനങ്ങൾ ബുദ്ധിമുട്ടി. ട്രെയിനുകള്‍ തടയുകയും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്താതിരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ ദുരിതത്തിലായി. മധ്യകേരളത്തില്‍ കുറേ കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു. കുറേ ഓട്ടോ റിക്ഷകളും ഒാടി. തിരുവനന്തപുരത്തു വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല.
വടക്കന്‍ കേരളത്തില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ സമരാനുകൂലികള്‍ ശ്രമിച്ചതു ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ മുതല്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിനുകള്‍ മിക്കതും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.
കെഎസ്ആര്‍ടിസി ശബരിമലയിലേക്ക് മാത്രമാണ് സര്‍വീസ് നടത്തിയത്. സംസ്ഥാനാന്തര സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി. എന്നാൽ, ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി.
പണിമുടക്കുദിനത്തില്‍ കടകള്‍ ബലമായി അടപ്പിക്കില്ലെന്ന തൊഴിലാളി സംഘടനകളുടെ ഉറപ്പ് പലയിടത്തും ലംഘിക്കപ്പെട്ടു. വ്യാപാര സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം മഞ്ചേരിയില്‍ വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊച്ചി ബ്രോഡ്വേയിലും കോഴിക്കോട് മിഠായിത്തെരുവിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ ചാലയില്‍ വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നില്ല.
ഗ്രൗണ്ട് സപ്പോര്‍ട്ടിംഗ് ജീവനക്കാര്‍ പണിമുടക്കിയതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാവിലെ ഗള്‍ഫ് സെക്ടറിലേക്ക് സര്‍വീസ് നടത്തേണ്ട രണ്ടു വിമാനങ്ങള്‍ ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ആകെയുള്ള 4,860 ജീവനക്കാരില്‍ 111 പേര് മാത്രമാണ് ഇന്നലെ ജോലിക്കു ഹാജരായത്. സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകളിലെ 22,000 ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായതായി ബാങ്കിംഗ് രംഗത്തെ സംഘടനകള്‍ പറഞ്ഞു.
വടക്കന്‍ കേരളത്തില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ സമരാനുകൂലികള്‍ ശ്രമിച്ചതു ചിലയിടങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ മുതല്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിനുകള്‍ മിക്കതും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.
കെഎസ്ആര്‍ടിസി ശബരിമലയിലേക്ക് മാത്രമാണ് സര്‍വീസ് നടത്തിയത്. സംസ്ഥാനാന്തര സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു. ഓട്ടോ-ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി. എന്നാൽ, ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ പതിവുപോലെ നിരത്തിലിറങ്ങി.
പണിമുടക്കുദിനത്തില്‍ കടകള്‍ ബലമായി അടപ്പിക്കില്ലെന്ന തൊഴിലാളി സംഘടനകളുടെ ഉറപ്പ് പലയിടത്തും ലംഘിക്കപ്പെട്ടു. വ്യാപാര സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറം മഞ്ചേരിയില്‍ വ്യാപാരികളും സമരാനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കൊച്ചി ബ്രോഡ്വേയിലും കോഴിക്കോട് മിഠായിത്തെരുവിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തെ ചാലയില്‍ വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നില്ല.
ഗ്രൗണ്ട് സപ്പോര്‍ട്ടിംഗ് ജീവനക്കാര്‍ പണിമുടക്കിയതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇന്നലെ രാവിലെ ഗള്‍ഫ് സെക്ടറിലേക്ക് സര്‍വീസ് നടത്തേണ്ട രണ്ടു വിമാനങ്ങള്‍ ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു. ആകെയുള്ള 4,860 ജീവനക്കാരില്‍ 111 പേര് മാത്രമാണ് ഇന്നലെ ജോലിക്കു ഹാജരായത്. സംസ്ഥാനത്തെ പൊതുമേഖലാ ബാങ്കുകളിലെ 22,000 ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളായതായി ബാങ്കിംഗ് രംഗത്തെ സംഘടനകള്‍ പറഞ്ഞു.