ശബരിമല: ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തന്ത്രിമാരിൽ നിക്ഷിപ്തമാണെന്നും ശബരിമല ക്ഷേത്രത്തിൽ ഇക്കാര്യം തീരുമാനിക്കാനുള്ള പരമാധികാരം തങ്ങൾക്കാണെന്നും താഴമണ്‍ മഠം.
ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് ക്ഷേത്രനട അടച്ചു ശുദ്ധിക്രിയ നടത്തിയതിനെത്തുടർന്ന് തന്ത്രി കണ്ഠര് രാജീവരിൽനിന്നു ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞതും അദ്ദേഹത്തിനെതിരേ ഉയരുന്ന ആരോപണങ്ങളും കണക്കിലെടുത്താണ് ചെങ്ങന്നൂർ താഴമണ്‍ മഠം ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചത്.
ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്നതാണെന്നും ദേവസ്വം ബോർഡ് നിയമനമല്ലെന്നും മഠം അറിയിച്ചു. ഓരോ ക്ഷേത്രത്തിലുമുള്ള പ്രത്യേക നിയമങ്ങൾ അതതു ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പങ്ങൾക്ക് അനുസൃതമാണ്. കേരളീയ തന്ത്രശാസ്ത്രവും ഗുരുപരന്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതിൽ അവയിലെ പാണ്ഡിത്യവും അനിവാര്യമാണ്. ഓരോ ക്ഷേത്രത്തിലെയും ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ചുള്ള പരമാധികം തന്ത്രിക്കാണ്. ഇതു സ്ഥാപിക്കുന്ന സുപ്രീംകോടതി വിധികളുണ്ട്. ക്ഷേത്രാചാരവും അനുഷ്ഠാനവും സംബന്ധിച്ച അന്തിമ തീരുമാനവും അതു നടപ്പിലാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രകാരവും കീഴ് വഴക്കം അനുസരിച്ചും തന്ത്രിയുടേതാണ്.
തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്കു ദേവസ്വം ബോർഡ് നൽകുന്നത് ദക്ഷിണയാണ്, ശന്പളമല്ല.കുറെ ദിവസങ്ങളായി താഴമണ്‍ തന്ത്രികുടുംബത്തിനെതിരെ ഉയരുന്ന പല പരാമർശങ്ങളും വേദന ഉളവാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ബിസി 100ലാണ് താഴമണ്‍ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത്.
പരശുരാമ മഹർഷിയിൽനിന്നു കൽപിച്ചു കിട്ടിയതാണ്. എഡി 55 വരെ താഴമണ്‍ മഠം നിലയ്ക്കലായിരുന്നു. പരന്പരാഗതമായി താഴമണ്‍ മഠം അനുഭവിച്ചുവരുന്ന അവകാശത്തെ ദേവസ്വം ബോർഡ് നിയമനമായി കണക്കാക്കാനാകില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്നു നടയടച്ചു ശുദ്ധിക്രിയകൾ ചെയ്ത തന്ത്രി കണ്ഠര് രാജീവരുടെ നടപടിയെ ചോദ്യം ചെയ്തു ദേവസ്വം ബോർഡ് കമ്മീഷണർ നോട്ടീസ് നൽകിയിരിക്കുകയാണ്. 21നകം മറുപടി നൽകണമെന്നാണ് തന്ത്രിയോടു ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമല യുവതീപ്രവേശനത്തെത്തുടർന്ന് ക്ഷേത്രനട അടച്ചു ശുദ്ധിക്രിയ നടത്തിയതിനെത്തുടർന്ന് തന്ത്രി കണ്ഠര് രാജീവരിൽനിന്നു ദേവസ്വം ബോർഡ് വിശദീകരണം ആരാഞ്ഞതും അദ്ദേഹത്തിനെതിരേ ഉയരുന്ന ആരോപണങ്ങളും കണക്കിലെടുത്താണ് ചെങ്ങന്നൂർ താഴമണ്‍ മഠം ഇന്നലെ പ്രസ്താവന പുറപ്പെടുവിച്ചത്.
ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടുന്നതാണെന്നും ദേവസ്വം ബോർഡ് നിയമനമല്ലെന്നും മഠം അറിയിച്ചു. ഓരോ ക്ഷേത്രത്തിലുമുള്ള പ്രത്യേക നിയമങ്ങൾ അതതു ക്ഷേത്രത്തിലെ പ്രതിഷ്ഠാ സങ്കല്പങ്ങൾക്ക് അനുസൃതമാണ്. കേരളീയ തന്ത്രശാസ്ത്രവും ഗുരുപരന്പരയുടെ ശിക്ഷണവും ഉപദേശവും അനുസരിച്ചാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതിൽ അവയിലെ പാണ്ഡിത്യവും അനിവാര്യമാണ്. ഓരോ ക്ഷേത്രത്തിലെയും ആചാരാനുഷ്ഠാനങ്ങൾ സംബന്ധിച്ചുള്ള പരമാധികം തന്ത്രിക്കാണ്. ഇതു സ്ഥാപിക്കുന്ന സുപ്രീംകോടതി വിധികളുണ്ട്. ക്ഷേത്രാചാരവും അനുഷ്ഠാനവും സംബന്ധിച്ച അന്തിമ തീരുമാനവും അതു നടപ്പിലാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രകാരവും കീഴ് വഴക്കം അനുസരിച്ചും തന്ത്രിയുടേതാണ്.
തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ അവകാശമില്ല. ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്കു ദേവസ്വം ബോർഡ് നൽകുന്നത് ദക്ഷിണയാണ്, ശന്പളമല്ല.കുറെ ദിവസങ്ങളായി താഴമണ്‍ തന്ത്രികുടുംബത്തിനെതിരെ ഉയരുന്ന പല പരാമർശങ്ങളും വേദന ഉളവാക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ബിസി 100ലാണ് താഴമണ്‍ മഠത്തിനു ശബരിമലയിലെ താന്ത്രികാവകാശം ലഭിച്ചത്.
പരശുരാമ മഹർഷിയിൽനിന്നു കൽപിച്ചു കിട്ടിയതാണ്. എഡി 55 വരെ താഴമണ്‍ മഠം നിലയ്ക്കലായിരുന്നു. പരന്പരാഗതമായി താഴമണ്‍ മഠം അനുഭവിച്ചുവരുന്ന അവകാശത്തെ ദേവസ്വം ബോർഡ് നിയമനമായി കണക്കാക്കാനാകില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.ശബരിമലയിലെ യുവതീപ്രവേശനത്തെത്തുടർന്നു നടയടച്ചു ശുദ്ധിക്രിയകൾ ചെയ്ത തന്ത്രി കണ്ഠര് രാജീവരുടെ നടപടിയെ ചോദ്യം ചെയ്തു ദേവസ്വം ബോർഡ് കമ്മീഷണർ നോട്ടീസ് നൽകിയിരിക്കുകയാണ്. 21നകം മറുപടി നൽകണമെന്നാണ് തന്ത്രിയോടു ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്.