വൈപ്പിൻ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന സിനിമാ എക്സ്ട്രാ ആർട്ടിസ്റ്റും നാടകനടനും കാർട്ടൂണിസ്റ്റുമായ തെക്കൻമാലിപ്പുറം ജോസ് മറ്റത്തിൽ (82) മരണമടഞ്ഞു. ഇന്നലെ പുലർച്ചെ 2.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്ഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റും ഐഎൻടിയുസി ഹാർബർ തൊഴിലാളി യൂണിയൻ ഭാരവാഹിയുമാണ്. കഴിഞ്ഞ 31നു രാത്രി തെക്കൻമാലിപ്പുറം ബസ്റ്റോപ്പിൽ ബൈക്കിടിച്ചാണു പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു.
നിരവധി നാടകങ്ങളിൽ വേഷമിട്ട ഇദ്ദേഹം നൂറിൽപരം സിനിമകളിൽ എക്സ്ട്രാ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാർട്ടൂണുകൾ വരയ്ക്കുന്നതിൽ പ്രത്യേകമായ കഴിവുള്ള ജോസ് ഒരു കാലത്ത് സംസ്ഥാനപാതയ്ക്കരുകിലുള്ള തന്റെ വീട്ടുപടിക്കൽ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കുക പതിവായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം നാലിനു ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ. ഭാര്യ: ഫ്രാൻസീന. മക്കൾ: ജോണ് ആംസ്രോങ്, ഡേവിഡ് സ്കോട്ട് (യുഎസ്എ), മൈക്കിൾ കോളിൻസ് (കൊച്ചിൻ ഷിപ്പ് യാർഡ്). മരുമക്കൾ: ഗേളി, മേരി, ദീപ.
നിരവധി നാടകങ്ങളിൽ വേഷമിട്ട ഇദ്ദേഹം നൂറിൽപരം സിനിമകളിൽ എക്സ്ട്രാ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. രാഷ്ട്രീയ ആക്ഷേപ ഹാസ്യ കാർട്ടൂണുകൾ വരയ്ക്കുന്നതിൽ പ്രത്യേകമായ കഴിവുള്ള ജോസ് ഒരു കാലത്ത് സംസ്ഥാനപാതയ്ക്കരുകിലുള്ള തന്റെ വീട്ടുപടിക്കൽ കാർട്ടൂണുകൾ വരച്ച് പ്രദർശിപ്പിക്കുക പതിവായിരുന്നു. സംസ്കാരം നാളെ വൈകുന്നേരം നാലിനു ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ. ഭാര്യ: ഫ്രാൻസീന. മക്കൾ: ജോണ് ആംസ്രോങ്, ഡേവിഡ് സ്കോട്ട് (യുഎസ്എ), മൈക്കിൾ കോളിൻസ് (കൊച്ചിൻ ഷിപ്പ് യാർഡ്). മരുമക്കൾ: ഗേളി, മേരി, ദീപ.