തിരുവനന്തപുരം: ചില പോലീസുകാരെ സ്വാധീനിക്കാൻ ആർഎസ്എസ് ശ്രമം നടത്തുന്നുണ്ടെന്നും ഇതിൽ ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ പ്രത്യേകമായി കാണാൻ പോലീസിനു കഴിയണം. മറ്റു രാഷ്ട്രീയ പാർട്ടികളുടേതു പോലെയല്ല അവരുടെ പ്രവർത്തനം. പോലീസുദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് അവരെ നിഷ്ക്രിയമാക്കാൻ വേണ്ടിയാണ്.
കീഴടങ്ങാൻ സിപിഎം തയാറല്ല. ആർഎസ്എസ് അക്രമത്തെ പ്രതിരോധിക്കും.
സിപിഎം- ആർഎസ്എസ് അക്രമമെന്ന് വരുത്തുന്നതു ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയാണ്. ആർഎസ്എസ് ശ്രമത്തെ തുടർന്നു സംസ്ഥാനത്ത് അരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ സുപ്രീംകോടതി വിധി അനുസരിച്ചു സ്ത്രീകൾ പ്രവേശിച്ചുകഴിഞ്ഞു. ഒന്നുകയറിയാലും പത്തുകയറിയാലും ഫലമൊന്നാണ്. ഒരു മണിക്കൂർകൊണ്ടു തീരുന്ന എന്തു ശുദ്ധികലശമാണ് തന്ത്രി അവിടെ നടത്തിയതെന്നറിയില്ല. അതിനെക്കുറിച്ച് അറിവുള്ളവർ പറയുന്നതു ശുദ്ധികലശം ഇത്ര വേഗം തീർക്കാനാവില്ലെന്നാണെന്നും കോടിയേരി പറഞ്ഞു.
"പോലീസുകാരന്റേത് തലതിരിഞ്ഞ റിപ്പോർട്ട് '
തിരുവനന്തപുരം: പന്തളത്ത് ആസൂത്രിത അക്രമത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന റിമാൻഡ് റിപ്പോർട്ടിലെ പരാമർശം ഏതോ തലതിരിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ എഴുതി നൽകിയതാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. സാന്ദർഭികമായുണ്ടായ കല്ലേറ് എങ്ങനെ ആസൂത്രിതമാകുമെന്നും അദ്ദേഹം ചോദിച്ചു.
ആർഎസ്എസിന്റെ പ്രവർത്തനങ്ങളെ പ്രത്യേകമായി കാണാൻ പോലീസിനു കഴിയണം. മറ്റു രാഷ്ട്രീയ പാർട്ടികളുടേതു പോലെയല്ല അവരുടെ പ്രവർത്തനം. പോലീസുദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുന്നത് അവരെ നിഷ്ക്രിയമാക്കാൻ വേണ്ടിയാണ്.
കീഴടങ്ങാൻ സിപിഎം തയാറല്ല. ആർഎസ്എസ് അക്രമത്തെ പ്രതിരോധിക്കും.
സിപിഎം- ആർഎസ്എസ് അക്രമമെന്ന് വരുത്തുന്നതു ശ്രദ്ധതിരിച്ചുവിടാൻ വേണ്ടിയാണ്. ആർഎസ്എസ് ശ്രമത്തെ തുടർന്നു സംസ്ഥാനത്ത് അരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ സുപ്രീംകോടതി വിധി അനുസരിച്ചു സ്ത്രീകൾ പ്രവേശിച്ചുകഴിഞ്ഞു. ഒന്നുകയറിയാലും പത്തുകയറിയാലും ഫലമൊന്നാണ്. ഒരു മണിക്കൂർകൊണ്ടു തീരുന്ന എന്തു ശുദ്ധികലശമാണ് തന്ത്രി അവിടെ നടത്തിയതെന്നറിയില്ല. അതിനെക്കുറിച്ച് അറിവുള്ളവർ പറയുന്നതു ശുദ്ധികലശം ഇത്ര വേഗം തീർക്കാനാവില്ലെന്നാണെന്നും കോടിയേരി പറഞ്ഞു.
"പോലീസുകാരന്റേത് തലതിരിഞ്ഞ റിപ്പോർട്ട് '
തിരുവനന്തപുരം: പന്തളത്ത് ആസൂത്രിത അക്രമത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന റിമാൻഡ് റിപ്പോർട്ടിലെ പരാമർശം ഏതോ തലതിരിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ എഴുതി നൽകിയതാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. സാന്ദർഭികമായുണ്ടായ കല്ലേറ് എങ്ങനെ ആസൂത്രിതമാകുമെന്നും അദ്ദേഹം ചോദിച്ചു.