പന്പ: ശബരിമല വിഷയത്തിൽ പരിവാർ സംഘടനകൾക്ക് അവസരങ്ങൾ ഒരുക്കിക്കൊടുത്തു കേരളത്തെ കലാപഭൂമിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല ദർശനത്തിനെത്തിയ അദ്ദേഹം പന്പയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മത സൗഹാർദത്തിനും മാനവ സൗഹൃദത്തിനും പേരുകേട്ട കേരളമനസുകളിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുപാകി വളവും വെള്ളവും നൽകി മുളപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചതായി രമേശ് പറഞ്ഞു.
നവോത്ഥാന നായകനാകാൻ കച്ചകെട്ടിയിറങ്ങിയ മുഖ്യന്റെ അപഹാസ്യ മുഖമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കാലവും ചരിത്രവും കേരളംകണ്ട ഏറ്റവും ബുദ്ധിഹീനനായ മുഖ്യനെന്നു പിണറായിയെ മുദ്രകുത്തും.
കോടതിവിധിയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിയോടെ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവ് യുദ്ധത്തിലേക്ക് നയിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനും സിപിഎമ്മിനുമാണെന്നും രമേശ് പറഞ്ഞു. വിശ്വാസികൾക്കൊപ്പം ഉറച്ചുനിന്ന് ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഗാന്ധിയൻ സമരമുറകളും ഒപ്പം നിയമ പോരാട്ടവും നടത്തുന്ന കോണ്‍ഗ്രസിന്റെ നിലപാടു ശരിയാണെന്നു കാലംതെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മത സൗഹാർദത്തിനും മാനവ സൗഹൃദത്തിനും പേരുകേട്ട കേരളമനസുകളിൽ വർഗീയ വിദ്വേഷത്തിന്റെ വിത്തുപാകി വളവും വെള്ളവും നൽകി മുളപ്പിക്കുന്നതിൽ സർക്കാർ വിജയിച്ചതായി രമേശ് പറഞ്ഞു.
നവോത്ഥാന നായകനാകാൻ കച്ചകെട്ടിയിറങ്ങിയ മുഖ്യന്റെ അപഹാസ്യ മുഖമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കാലവും ചരിത്രവും കേരളംകണ്ട ഏറ്റവും ബുദ്ധിഹീനനായ മുഖ്യനെന്നു പിണറായിയെ മുദ്രകുത്തും.
കോടതിവിധിയുണ്ടെങ്കിലും പ്രായോഗിക ബുദ്ധിയോടെ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ തെരുവ് യുദ്ധത്തിലേക്ക് നയിച്ചതിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനും സിപിഎമ്മിനുമാണെന്നും രമേശ് പറഞ്ഞു. വിശ്വാസികൾക്കൊപ്പം ഉറച്ചുനിന്ന് ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കാൻ ഗാന്ധിയൻ സമരമുറകളും ഒപ്പം നിയമ പോരാട്ടവും നടത്തുന്ന കോണ്‍ഗ്രസിന്റെ നിലപാടു ശരിയാണെന്നു കാലംതെളിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.