കൊച്ചി: ശബരിമലയിൽ പ്ലാസ്റ്റിക് നിരോധ ഉത്തരവ് ലംഘിക്കുന്ന കടകൾ അടച്ചു പൂട്ടേണ്ടതല്ലേയെന്നും ഇത്തരം കടകൾക്കു ലൈസൻസ് തുടരുന്നതെന്തിനാണെന്നും ഹൈക്കോടതി. പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് നിരോധന ഉത്തരവ് പാലിക്കാത്ത കടകൾ പ്രവർത്തിക്കുന്നതു ചൂണ്ടിക്കാട്ടി ശബരിമല സ്പെഷൽ കമ്മീഷണർ എം. മനോജ് നൽകിയ റിപ്പോർട്ട് പരിഗണിക്കവേയാണു ഹൈക്കോടതി ഇക്കാര്യം വാക്കാൽ ചോദിച്ചത്.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചു. ഉത്തരവ് നടപ്പാക്കാൻ പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഇടയ്ക്കിടെ പരിശോധന നടത്താൻ പത്തനംതിട്ട കളക്ടർ, എഡിഎം, ഡ്യൂട്ടി മജിസ്ട്രേട്ട് എന്നിവർക്കു നിർദേശം നൽകണമെന്നും ഉത്തരവു പാലിക്കാത്ത കടകൾ അടച്ചു പൂട്ടാൻ നിർദേശിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ഡിവിഷൻബെഞ്ച് നിർദേശിച്ചു. ഉത്തരവ് നടപ്പാക്കാൻ പന്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഇടയ്ക്കിടെ പരിശോധന നടത്താൻ പത്തനംതിട്ട കളക്ടർ, എഡിഎം, ഡ്യൂട്ടി മജിസ്ട്രേട്ട് എന്നിവർക്കു നിർദേശം നൽകണമെന്നും ഉത്തരവു പാലിക്കാത്ത കടകൾ അടച്ചു പൂട്ടാൻ നിർദേശിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.