കൊച്ചി: എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടികൂടിയത് 800 കോടി രൂപയുടെ ലഹരി വസ്തുക്കൾ. 7573 കേസുകളിലായി ഇത്രയധികം രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയപ്പോൾ 7802 പേരെ അറസ്റ്റ് ചെയ്തതായും എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് പത്രസമ്മേളനത്തിൽ പറഞ്ഞു. 2014 ൽ 900 കേസുകൾ മാത്രം രജിസ്റ്റർ ചെയ്തിരുന്നിടത്താണു നാലു വർഷത്തിനിപ്പുറം കേസുകളുടെ എണ്ണം പതിൻമടങ്ങ് വർധിച്ചത്.
കഴിഞ്ഞ വർഷം 1883 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോൾ 2186 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്‍ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശമില്ലാതെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഇത്തരം മരുന്നുകൾ കൊടുക്കരുതെന്നു നിർദേശമുണ്ടെങ്കിലും പലരും പാലിക്കാറില്ല. പോയവർഷം ഇത്തരം 27 കടകൾ പൂട്ടി.
കഴിഞ്ഞ വർഷം 1883 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോൾ 2186 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. 64.3 കിലോഗ്രാം ഹാഷിഷ് ഓയിലും 39 ഗ്രാം ഹെറോയിനും പിടികൂടിയതിനു പുറമേ 39,617 എണ്ണം ഗുളികകളും ആംപ്യൂളുകളും പിടിച്ചെടുത്തു. 31 കിലോഗ്രാം എംഡിഎംഎ, 320 ഗ്രാം ബ്രൗണ്‍ഷുഗർ, ആറ് ഗ്രാം എൽഎസ്ഡി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
995 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 10,00 ടണ്‍ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി നശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശമില്ലാതെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഇത്തരം മരുന്നുകൾ കൊടുക്കരുതെന്നു നിർദേശമുണ്ടെങ്കിലും പലരും പാലിക്കാറില്ല. പോയവർഷം ഇത്തരം 27 കടകൾ പൂട്ടി.